ഇന്നത്തെ തീയതി :

Saturday, April 21, 2012

ഉമ്മന്‍ ചാണ്ടിയും ഞാനും

ഉമ്മന്‍ ചാണ്ടിയെന്ന വിഗ്രഹം എന്റെ മനസ്സില്‍ ഉടഞ്ഞു കഴിഞ്ഞു. രാഷ്ട്റീയക്കാരന്‍ എന്ന് പറയാന്‍ പോലും കൊള്ളാത്ത രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ഏറാന്‍ മൂളികളായി സ്വന്തം വ്യക്തിത്വത്തെ പോലും തിരിച്ചറിയാന്‍ വയാത്ത കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ഉമ്മന്‍ ചാണ്ടിയെ വേറിട്ട് കാണാന്‍ രാഷ്ട്രീയമല്ലാത്ത ചില കാരണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.


കൊച്ചു പ്രായത്തില്‍, അതായത് നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും ഒക്കെ പഠിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി എന്നത് അച്ചന്റെ അനിയന്റെ കൂടെ പഠിച്ച ഒരു മന്ത്രിയായിരുന്നു. അതു കൊണ്ട് തന്നെ അന്ന് അങ്ങേരോട് ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ ആയിരുന്നു.

പിന്നെ ഇത്തിരി കൂടി വലുതായപ്പോള്‍ നാട്ടില്‍ ആരു മരിച്ചാലും, അല്ലെങ്കില്‍ ഒരു കല്യാണമുണ്ടെങ്കില്‍ അവിടെയൊക്കെ ഓടിയെത്താന്‍ ശ്രമിക്കുന്ന ഒരു എം.എല്‍.എ എന്ന നിലയില്‍ ആ ബഹുമാനം കൂടിവന്നു. പിന്നീട് ഇത്തിരി കൂടി വലുതായപ്പോള്‍ രാഷ്ട്രീയം ഇത്തിരി ഒക്കെ മനസ്സില്‍ കടന്നു വന്നപ്പോള്‍ എതിര്‍ ചേരിയിലാണെങ്കിലും ഞങ്ങളുടെ മണ്ഢലത്തില്‍ അജയ്യന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയോട് എന്നും ബഹുമാനം ആയിരുന്നു.

പക്ഷേ, ഈ ഗവണ്മെന്റിന്റെ സാരഥി ആയതിനു ശേഷം ആ ബഹുമാനം ഒക്കെ പോയി. പത്തു മാസം കൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന നല്ല രാഷ്ട്രീയക്കാരന്‍, എന്റെ മനസ്സില്‍ കേരളം കണ്ട ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി ആയി. സ്വന്തം കസേര നില നിര്‍ത്താന്‍ ആരുടെയൊക്കെ കാലു നക്കാനും അങ്ങേര്‍ക്ക് മടിയില്ല എന്ന്‍ മനസ്സിലാക്കിയതിനാലാണത്.

അഞ്ചാം മന്ത്രി എന്ന ലീഗിന്റെ ആവശ്യത്തിന് വഴങ്ങുകയും, അവരുടെ ആവശ്യം നിറവേറ്റി തന്റെ ആവശ്യം സഫലമാക്കന്‍ ആ നാണം കെട്ട മനുഷ്യന്‍ മന്ത്രി സഭയില്‍ നടത്തിയ അഴിച്ചു പണി ഒരു മുഖ്യമന്ത്രിക്ക് എത്ര മാത്രം താഴാന്‍ കഴിയും എന്നതിന്റെ തെളിവായി ഞാന്‍ കാണുന്നു. സാമുദായിക സന്തുലനം എന്നത് പേരിലെങ്കിലും വരുത്താന്‍ വേണ്ടിയെന്ന പോലെ (സാധിക്കുന്നില്ലയെങ്കിലും) സമുദായ സ്ംഘടനകളെ തൃപ്തിപ്പെടുത്താനുള്ള ആ ശ്രമം തികച്ചും അല്പത്തമായി പോയി.

ഇന്നിപ്പോള്‍ മുസ്ലിം ലീഗിന്റെ ഔദാര്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര എന്ന് അവര്‍ തന്നെ വിളിച്ചു പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അതില്‍ ഇരിക്കാനുള്ള ശ്രമം തുടരുന്ന ഉമ്മന്‍ ചാണ്ടീ, നിങ്ങള്‍ എന്നില്‍ അവശേഷിച്ചിരുന്ന ബഹുമാനവും കൂടി കളഞ്ഞു കുളിച്ചു... ഒന്നോ രണ്ടോ ജില്ലകളില്‍ മാത്രം എം എല്‍ എ-മാരെ സൃഷ്ടിക്കാന്‍ കഴിവുള്ള, ഒരു മത സംഘടന പോലെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ മുസ്ലിം ലീഗ് എന്ന പാര്‍‍ട്ടിയുടെ കുഴലൂത്തുകാരനഅയി താങ്കള്‍ അധ:പതിച്ചു പോയതില്‍ പണ്ടൊക്കെ നിങ്ങനെ ബഹുമാനിച്ചിരുന്ന എനിക്ക് പോലും സഹതാപം തോന്നുന്നു. ആര്യാടന്‍ പറഞ്ഞതു പോലെ സ്വന്തമായി എം എല്‍ എ മാരെ ജയിപ്പിക്കാന്‍ കഴിവുള്ളവരായി ഇന്ന് സി.പി.എമ്മും കോണ്‍ഗ്രസും മാത്രമേ ഉള്ളൂവെന്ന് ഇനി എന്നാണാവോ ഉമ്മന്‍ ചാണ്ടി മനസ്സിലാക്കുന്നത്?


ഇറ്റാലിയന്‍ കപ്പല്‍ കൊലയാളികളെ വിട്ടു കൊടുക്കാന്‍ ഇറ്റാലിയന്‍ മദാമ്മ നടത്തുന്ന നാടകത്തിലെ വിദൂഷകന്റെ വേഷം കൂടി കെട്ടിയാടി തീര്‍ത്താല്‍ പിന്നെ ഉമ്മന്‍ ചാണ്ടിക്ക് മലയാളികളുടെ മനസ്സില്‍ എവിടെയാകും സ്ഥാനം എന്ന് അങ്ങേരുടെ ചുറ്റും നില്‍ക്കുന്ന മനകുണാപ്പന്മാര്‍ എങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കില്‍!

അടുത്ത പ്രാവശ്യം എങ്കിലും ഏതെങ്കിലും നട്ടെലുള്ള ജീവിയെ പുതുപ്പള്ളിയില്‍ നിന്ന് ജയിപ്പിക്കണേയെന്ന് പഴയൊരു പുതുപ്പള്ളീ മണ്ഢലക്കാരനായ ഞാന്‍ പുതുപ്പള്ളിക്കാരോട് അപേക്ഷിച്ചു കൊള്ളുന്നു.

*******************     XX       *******************

അടിക്കുറിപ്പ്:

ശബനം മൗസി എം.പി ആയെങ്കില്‍ അതേ ഗണത്തില്‍ പെട്ട ഒരു മുഖ്യമന്ത്രിയെ ആദ്യമായി സൃഷ്ടിച്ചതില്‍ കേരള ജനതക്ക് അഭിമാനിക്കാം...

3 comments:

അനില്‍ശ്രീ... said...

ഉമ്മന്‍ ചാണ്ടിയെന്ന വിഗ്രഹം എന്റെ മനസ്സില്‍ ഉടഞ്ഞു കഴിഞ്ഞു. രാഷ്ട്റീയക്കാരന്‍ എന്ന് പറയാന്‍ പോലും കൊള്ളാത്ത രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ഏറാന്‍ മൂളികളായി സ്വന്തം വ്യക്തിത്വത്തെ പോലും തിരിച്ചറിയാന്‍ വയാത്ത കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ഉമ്മന്‍ ചാണ്ടിയെ വേറിട്ട് കാണാന്‍ രാഷ്ട്രീയമല്ലാത്ത ചില കാരണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.

Anonymous said...
This comment has been removed by the author.
Anonymous said...

പരാജയങ്ങള്‍ എന്ന് നമ്മള്‍ വിധി എഴുതുന്ന പലതും ചിലപ്പോള്‍ വലിയ വിജയങ്ങള്‍ ആയി ഭാവിയില്‍ മാറാറുണ്ട് , ഇവിടെ ലീഗില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം ഈ ടി മുനീര്‍ എന്നിവരുടെ നേത്രത്വത്തില്‍ നീങ്ങുന്നു , പുതിയ തങ്ങള്‍ ഒരു വിവരദോഷി , കൊണ്ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയെ നിഷ്കാസിതനാക്കാന്‍ ചെന്നിത്തല നടത്തുന്ന കളികള്‍ , നൂലിട ഭൂരിപക്ഷം , ഇതില്‍ സ്വന്തം സ്ഥാനം ത്യജിച്ചു ഉമ്മന്‍ ചാണ്ടി നടത്തിയ ഈ കളിയില്‍ ഉമ്മന്‍ ചാണ്ടി ഒരു ചുവട് പിന്നോട്ട പോയി എന്നേയുള്ളു വേറെ എന്ത് സൊലൂഷന്‍ ആണ് നിങ്ങള്ക്ക് മുന്നില്‍ വയ്ക്കാന്‍ ഉണ്ടായിരുന്നത് , ലീഗിന് നാല് മന്ത്രിമാരും ക്രീം ആയ ഇപ്പോഴത്തെ വകുപ്പുകളും ആദ്യം നല്‍കിയത് കരുണാകരന്‍ ആണ് അന്ന് ആന്റണി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദ അതിജീവിക്കാന്‍ അദ്ദേഹം അത് ചെയ്തു , അന്നാരും കുറ്റം പറഞ്ഞില്ല , കുഞ്ഞാലിക്കുട്ടിയുടെ കയ്യില്‍ ഇരുന്ന ഒരു കൊച്ചു വകുപ്പ് കൊടുത്ത് മാക് അലി മന്ത്രി ആയി എന്നല്ലാതെ അതുകൊണ്ട് വേറെ ആര്‍ക്കും ഒരു ദോഷവും ഇല്ല ഒരു stEtu കാര്‍ കൂടുതല്‍ ഓടും പത്തുപേര്‍ പേര്‍സണല്‍ സ്റാഫ് ആയി ജോലിക്ക് കേറും , നെയ്യാറ്റിന്‍കരയില്‍ ശേല്‍വരാജന്‍ കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചാല്‍ കളി മാറും , പിന്നെ ഒരംഗ കക്ഷികളുടെ സമ്മര്‍ദ്ദം ചെറുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയും , നെയ്യാറ്റിന്‍ കര ഒന്ന് കഴിയട്ടെ

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി