ഇന്നത്തെ തീയതി :

Monday, December 22, 2008

ഇതാണോ മഹത്തായ നിയമം?

ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത. സൗദിയില്‍ എട്ടു വയസ്സുകാരിയെ അമ്പത്തെട്ടുകാരന്‍ വിവാഹം കഴിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ (മകള്‍ക്ക് വേണ്ടി) വിവാഹമോചനത്തിന് കേസു കൊടുക്കാന്‍ കോടതിയില്‍ എത്തി. ഈ കേസ് എടുക്കാന്‍ പറ്റില്ല എന്ന് കോടതി പറയുന്നു, കാരണം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല പോലും. ഇനി പ്രായപൂര്‍ത്തിയായിട്ട് പെണ്‍കുട്ടി കേസ് കൊടുക്കുമ്പോള്‍ കേസ് പരിഗണിക്കും, അത് വരെ പെണ്‍കുട്ടി ഇയാളുടെ ഭാര്യ ആയിരിക്കും.

ഒരു പത്രത്തിന്റെ ലിങ്കും ഞാനായിട്ട് തരുന്നില്ല. ഇതില്‍ പറഞ്ഞിരിക്കുന്ന വാര്‍ത്തകള്‍ വായിക്കുക.

ഇതാണോ ദൈവസൃഷ്ടിയായ മഹത്തായ നിയമസംഹിതയില്‍ പറഞ്ഞിരിക്കുന്നത്? (അങ്ങനെയാണ് ) എങ്കില്‍ ദൈവത്തിന് തെറ്റു പറ്റിയിരിക്കുന്നു. (പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം ചെയ്യാമെങ്കില്‍ വിവാഹമോചനവും ആവാമല്ലോ.)

ഈ വാര്‍ത്ത നിങ്ങളുടെ മുമ്പില്‍ കൊണ്ടുവരിക എന്നത് മാത്രമേ ഉദ്ദേശം ഉള്ളു. ഈ വാര്‍ത്ത നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ തീരിമാനിക്കുക.

39 comments:

അനില്‍ശ്രീ... said...

ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത. സൗദിയില്‍ എട്ടു വയസ്സുകാരിയെ അമ്പത്തെട്ടുകാരന്‍ വിവാഹം കഴിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ (മകള്‍ക്ക് വേണ്ടി) വിവാഹമോചനത്തിന് കേസു കൊടുക്കാന്‍ കോടതിയില്‍ എത്തി. ഈ കേസ് എടുക്കാന്‍ പറ്റില്ല എന്ന് കോടതി പറയുന്നു, കാരണം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല പോലും. ഇനി പ്രായപൂര്‍ത്തിയായിട്ട് പെണ്‍കുട്ടി കേസ് കൊടുക്കുമ്പോള്‍ കേസ് പരിഗണിക്കും, അത് വരെ പെണ്‍കുട്ടി ഇയാളുടെ ഭാര്യ ആയിരിക്കും.

കുഞ്ഞന്‍ said...

അനില്‍ മാഷെ,

നമ്മുടെ നിയമത്തില്‍ നിന്നുകൊണ്ട് വേറെ രാജ്യത്തെ നിയമത്തെ നോക്കിക്കാണേണ്ടാ...എനിക്കിത്രയെ പറയാനുള്ളൂ

അനില്‍ശ്രീ... said...

കുഞ്ഞന് തെറ്റി. ഈ രാജ്യത്തെ നിയമം നമ്മുടെ നാട്ടിലും (ക്രിമിനല്‍ നിയമങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളതില്‍ പകുതിയെങ്കിലും ) പ്രാബല്യത്തില്‍ ഉണ്ടെന്ന് കുഞ്ഞന്‍ മറന്നു. അതുപോലെ ആ നിയമങ്ങള്‍ ആണ് ശരി എന്ന് പറയുന്നവരും ധാരാളം ഉണ്ടല്ലോ.

പിന്നെ ഒരു കാര്യം കൂടി. മറ്റൊരു രാജ്യത്തെ വാര്‍ത്തയാണെങ്കിലും മനുഷ്യത്വ രഹിതമായ ഒരു നിയമം കണ്ടാല്‍ ഒന്നും മിണ്ടാതെ പോകണ്ടല്ലോ എന്ന് കരുതി , അത്രയേയുള്ളൂ.

സുല്‍ |Sul said...

“"She doesn't know yet that she has been married," Jtili said then of the girl who was about to begin her fourth year at primary school.

Relatives who did not wish to be named said that the marriage had not yet been consummated, and that the girl continued to live with her mother.

They said that the father had set a verbal condition by which the marriage is not consummated for another 10 years, when the girl turns 18.

The father had agreed to marry off his daughter for an advance dowry of £5,000, as he was apparently facing financial problems, they said.

The father was in court and he remained adamant in favour of the marriage, they added.

Mr Jtili said he was going to appeal the verdict at the court of cassation, the supreme court in the ultra-conservative kingdom which applies Islamic Sharia law in its courts.“

അച്ഛനു പണമുണ്ടാക്കാന്‍ മകളെ കല്യാണം കഴിച്ചു കൊടുത്തതാണ് ഈ സംഭവം. 10 വര്‍ഷത്തിനു ശേഷമേ ഈ കല്യാണത്തിന് വാലിഡിറ്റി ഉള്ളു എന്നും പറയുന്നുണ്ട്.

വിവാഹം നടത്തി കൊടുക്കുന്നത് അച്ഛനും (പ്രായപൂര്‍ത്തി ആയ ആള്‍, അതിനാല്‍ നിയമ സാധുതയുണ്ട് (ശൈശവ വിവാഹം അവിടെ നിഷിദ്ധമാണോ എന്നറിയില്ല)) വിവാഹ മോചനം ആവശ്യപ്പെടുന്നത് അമ്മയും ആണ്. വിവാഹ മോചനം സ്ത്രീ ആവശ്യപ്പെടേണ്ടതാണ് എന്ന നിലപാടിലാണ് കോടതി. ബാക്കി കാത്തിരുന്നു കാണാം.

-സുല്‍

P.C.MADHURAJ said...

കുഞ്ഞാ,
ആ പെങ്കുട്ടിക്കും ചില മനുഷ്യാവകാശങ്ങളൊക്കെ ഇല്ലേ? അതൊ അതും ഇസ്ലാമികഭീകരർക്കുമാത്രം സംവരണം ചെയ്തതാണോ? കുഞ്ഞനു ദേശാഭിമാനിയിൽ ലേഖനമെഴുതിക്കൂടേ? അവരിപ്പോൾ യുദ്ധത്തിനെതിരെ ജനവികാരമുണർത്തണമെന്ന ചീനാകൽ‌പ്പന അനുസരിക്കുകയും അതേ സമയം അതെങ്ങനെ വോട്ടാക്കി മാറ്റാമെന്നുമുള്ള ഇക്ക്വേഷൻ സോൾവിക്കൊണ്ടിരിക്കുകയാണ്.
ഇനി അവർ മുന്നോട്ടുവക്കാൻ പോകുന്ന വാദം പാക്കിസ്റ്റാനുമായി യുദ്ധം ചെയ്താൽ ഇറാനടക്കമുള്ള മുസ്ലീം രാഷ്ട്രങ്ങളുമായുള്ള ബന്ധം വഷളാകുമെന്നും അതു ഇന്ത്യക്കു നന്നല്ലെന്ന്നുമാവും. ഇസ്ലാമികരാഷ്ട്രങ്ങളിലെ നിയമസംഹിതകളെപ്പറ്റി കമന്റെഴുതാൻ വെറുമിന്ത്യക്കാരായ നമുക്കു അവകാശമില്ലല്ലോ.അങ്ങനെ ഇസ്ലാമികരാജ്യങ്ങളെ സ്തുതിക്കുന്നതിലൂടെ ഇടതറ് പ്രതീക്ഷിക്കുന്നതെന്താണെന്നോ? ഭീകരർക്ക്കെതിരെ നടപടിയുണ്ടാവുമ്പോൾ കോൺഗ്രസ്സിൽനിന്നകലുമെന്നു അവർ കണക്കുകൂട്ടുന്ന മുസ്ലീം വോട്ടുകൾ കോരിയെടുക്ക്കുക? മലർപ്പൊടിക്കാരന്റെ സ്വപ്നമേ! ഒരൊറ്റ സുധാകരൻ കാരണം എത്ര ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റുപാ‍ർടിവിട്ടു എന്നവരറിയുന്നില്ല!

അനില്‍ശ്രീ... said...

ഈ പോസ്റ്റും, ഇടത് പക്ഷവും, കുഞ്ഞന്റെ കമന്റും തമ്മിലുള്ള ബന്ധമെന്തെന്ന് എത്ര ആലൊചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ലല്ലോ മധുരാജേ...

Unknown said...

.......പെരുമഴക്കാലത്തില്‍
സലീം കുമാര്‍ പറയുന്നത് ഓര്‍മ്മയില്ലേ?
‘സൂദിയാണ് രാജ്യം സരിയത്താണ് നിയമം’ .
“ഒരു സമൂഹത്തെ പരിഹസിച്ചുകൊണ്ടും, വികാരങ്ങൾ വൃണപ്പെടുത്തിക്കൊണ്ടും തിരുത്താനോ,യുക്തിയുടെ വഴി നിർദ്ദേശിക്കാനോ പാടില്ല” ഇതിപ്പോ ബയീന്ന് കിട്ടിയതാ...
അനില്‍ശ്രീ ജ്ജ് മുണ്ടാണ്ട് കുത്തിയിരുന്നോളിം

അനില്‍ശ്രീ... said...

ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശമില്ല. പക്ഷേ ഈ വാര്‍ത്തയില്‍ നിന്ന് ആരുടെയെങ്കിലും "വികാരം" വ്രണപ്പെടുന്നുവെങ്കില്‍ അതെന്തു കൊണ്ടാണെന്ന് അവര്‍ ഒന്നു കൂടി ചിന്തിക്കുക. അത്രയേ പറയാനുള്ളു. കൈപ്പള്ളി പറഞ്ഞ കാര്യം (“ഒരു സമൂഹത്തെ പരിഹസിച്ചുകൊണ്ടും, വികാരങ്ങൾ വൃണപ്പെടുത്തിക്കൊണ്ടും തിരുത്താനോ,യുക്തിയുടെ വഴി നിർദ്ദേശിക്കാനോ പാടില്ല”) എനിക്ക് നേരത്തെ അറിയാവുന്നത് കൊണ്ട് ആ രീതി ഞാന്‍ പരീക്ഷിച്ചിട്ടില്ല.

ഇത് ഇന്ന് ലോകത്തെ ഒരു വിധം പത്രങ്ങളില്‍ എല്ലാം വന്ന വാര്‍ത്തയാണ്. അതിനാല്‍ ആണ് ഞാന്‍ പോസ്റ്റ് ചെയ്തത്. അല്ലാതെ ഞാനായിട്ട് എഴുതിയ ലേഖനമല്ല. അതിനാല്‍ മതവികാരവുമായി ഇതിന് ബന്ധമില്ല കേട്ടോ

അനോണി ആന്റണി said...

http://sify.com/news/fullstory.php?id=14818944
ഈ എഴുപത്തെട്ട് റിപ്പോര്‍ട്ട് ചെയ്തവ മാത്രമാണ്‌ അനില്‍ശ്രീ. അക്ഷയത്രിതീയ എന്ന ദിവസം (അതേ- നമ്മുടെ നാട്ടില്‍ സ്വര്‍ണ്ണക്കടക്കാരന്‍ കൊണ്ടെത്തിച്ച പുണ്യ ദിവസം) പതിനായിരക്കണക്കിനു ശിശുവിവാഹങ്ങള്‍ വടക്കേ ഇന്ത്യയില്‍ , പ്രത്യേകിച്ച് രാജസ്ഥാനില്‍ നടക്കും. ഏതു ഗ്രന്ഥത്തിന്റെ ഇഫക്റ്റാണോ എന്തോ (മനുസ്മൃതി ഒരു മലയാളം പരിഭാഷ പണ്ട് വായിച്ചിരുന്നു, അതിലെങ്ങും വിവാഹപ്രായം എന്താണെന്ന് കണ്ട ഓര്‍മ്മയില്ല, എന്റെ ഓര്‍മ്മപ്പിശകാകാം) എന്തായാലും ആധുനിക ഇന്ത്യക്ക് ഇത് നിയമവിരുദ്ധമാക്കിക്കൊണ്ട് കര്‍ശന നിയമമുണ്ട് .

അനില്‍ശ്രീ... said...

അന്തോണിച്ചാ,
വടക്കേ ഇന്ത്യയില്‍ നടക്കുന്നത് നമ്മുടെ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ( പട്ടികളെ കൊണ്ട് വരെ കുട്ടികളെ കല്യാണം കഴിപ്പിക്കുന്നവര്‍ ഉള്ള നാടാണത്. ) അതിനെതിരെ (വേണമെങ്കില്‍) നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുമല്ലോ. പക്ഷേ ഇവിടെ അതല്ല സിറ്റുവേഷന്‍ എന്ന് തോന്നുന്നു.

ശ്രീവല്ലഭന്‍. said...

മറ്റു രാജ്യങ്ങളിലെ നിയമങ്ങളിലെ (അതിനെ ഒട്ടും ന്യായീകരിക്കുന്നില്ല) തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നമ്മുടെ നാട്ടില്‍ നടന്നു വരുന്ന ശൈശവ വിവാഹവും കൂട്ടിക്കൊടുപ്പും കണ്ടില്ലെന്നു നടിക്കരുത്- അന്തോണിച്ചന്‍ പറഞ്ഞതുപോലെ.

paarppidam said...

ചർച്ചനടക്കട്ടെ നടക്കട്ടേ ഞാനിപ്പോൾ ഒരു കാണിയായി നിൽക്കാം തൽക്കാലം.ഇല്ലേൽ ദേ പാർപ്പിടം ഫാസിസവുമായി വരുന്നു എന്ന് വിളിച്ചുകൂവും..ഇവിടത്തെ പോസ്റ്റും ഒന്നുരണ്ടാളുടെ കമന്റും വായിച്ചപ്പോൾ ചിരിയാണുവരുന്നത്.വാർത്തയിലെ പരാമർശത്തെ പ്രതിരോധിക്കുവാൻ/സാമ്യപ്പെടുത്തുവാൻ നമ്മൾ നേരെ നോർത്തിന്ത്യയിലേക്കും മനുവിലേക്കും പോയി എന്തിനു വേണ്ടി? ഹ.ഹ്...ഹ...

പറ്റുമെങ്കിൽ ജി.പി രാമചന്ദ്രന്റെ ഈ പോസ്റ്റും വായിക്കുക.http://ulkazhcha.blogspot.com/ സാമ്യം കാണാം.

അനില്‍ശ്രീ... said...

ഇതൊരു രാജ്യത്തെ മാത്രം നിയമം അല്ല എന്നോര്‍ക്കുക. പല രാജ്യങ്ങളും പിന്തുടരുന്ന ഒരു നിയമസംഹിതയുടെ ഭാഗമാണ്.

ശ്രീ വല്ലഭന്‍ പറഞ്ഞത് ശരി തന്നെ. പക്ഷേ അതിനെ മറന്നു കൊണ്ടല്ല ഈ പോസ്റ്റ് ഇട്ടത് എന്നറിയുക. നമ്മുടെ നിയമങ്ങളില്‍ കുഴപ്പമുണ്ടെങ്കില്‍ നമുക്ക് അത് മാറ്റിയെഴുതാം എന്നത് കൂടി ഓര്‍ക്കുക.

ശ്രീവല്ലഭന്‍. said...

അനില്‍ അങ്ങിനെ ആയിരിക്കില്ല ഉദ്ദേശിച്ചത് എന്ന് അറിയാം. പക്ഷെ വടക്കെ ഇന്ത്യയില്‍ എഴു വര്‍ഷവും ഒറീസ്സയില്‍ മൂന്നു വര്‍ഷവും താമസിക്കുകയും പല ഗ്രാമങ്ങളും ചേരികളും എല്ലാം സന്ദര്‍ശിക്കുകയും ചെയ്തതിന്‍റെ വെളിച്ചത്തില്‍ ആണ് എന്‍റെ കമന്റ്.

മതങ്ങള്‍ പൊതുവെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് എടുക്കന്നത് എന്നാണ് ഞാന്‍ കണ്ടിരിക്കുന്നത് - പ്രാവര്‍ത്തിക നിലയില്‍ എങ്കിലും. അതില്‍ ഒരു മതവും വ്യത്യസ്തമല്ല.

Religion is a creation of man to hold on to power!(my quote :-)).

അനില്‍@ബ്ലോഗ് // anil said...

അനില്‍ശ്രീ,
ഞാന്‍ കമന്റുന്നില്ല.

നമ്മുടെ നയനാര്‍ സഖാവ് പറയുമായിരുന്നു “ഓന്‍ മറ്റോരുടെ ആളാ” എന്ന്.
അതുമാതിരി നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു ലൊജിക്കലി ശരിയാണെങ്കിലും നമ്മള്‍ മറ്റൊരുടെ ആളാവും.

മൂരാച്ചി പത്രങ്ങള്‍ തുലയട്ടെ, ഇവര്‍ക്കൊക്കെ വേറൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലെ?

അനില്‍@ബ്ലോഗ് // anil said...

ഒരു ഓഫ്ഫടിക്കാനും , ട്രാക്കിടാനും,

കസ്തൂര്‍ബാ ഗാന്ധിക്ക് കല്യാണം കഴിക്കുമ്പോള്‍ എത്ര വയസ്സുണ്ടായിരുന്നു?

അനില്‍ശ്രീ... said...

കസ്തൂര്‍ബക്ക് പതിനാലും ഗാന്ധിക്ക് പതിമൂന്നും. പക്ഷേ അത് 2008-ല്‍ അല്ല നടന്നത് എന്നാണോര്‍മ്മ. :).

എന്റെ അമ്മൂമ്മയുടെ വിവാഹവും പതിമൂന്നാം വയസ്സില്‍ ആയിരുന്നു. അപ്പൂപ്പനെതിരെ കേസ് കൊടുക്കേണ്ടി വരും എന്ന് തോന്നുന്നു.

അനോണി ആന്റണി said...

സൗദി നിയമം അനുസരിച്ച് വിവാഹം രണ്ട് കരാര്‍ ആണ്‌. വധുവിന്റെ പിതാവ് നിശ്ചയിച്ചുറപ്പിക്കുന്നതും വധുവും വരനും പരസ്പരം വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നതും. സമ്മതപത്രം വധു എഴുതി ഒപ്പിടും വരെ (കണ്‍സന്റ് ഏജ് ആയിക്കഴിഞ്ഞാലേ ഇതിനു നിയമസാധുതയുണ്ടാവൂ എന്ന് വിശ്വസിക്കുന്നു) വിവാഹമല്ല, വിവാഹം ചെയ്യാനുള്ള പിതാവ്/രക്ഷാധികാരിയുടെ കരാര്‍ മാത്രമാണ്‌ അത്. ഇക്കാര്യം സൗദി പ്രധാന മതപുരോഹിതനായ ഷേക്ക് അബ്ഡുല്‍ അസീസ് വ്യക്തമാക്കിയതാണ്‌. അതിന്റെ പേരില്‍ ബാലികമാരെ വിവാഹം അടിച്ചേല്പ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും പുരോഹിതന്‍ വ്യക്തമാക്കി. പൊതുജനം പലപ്പോഴും പാലിക്കുന്നില്ല, കാരണം ശൈശവ വിവാഹം സൗദിയില്‍ പഴയകാലം മുതലേ തന്നെ നിലവിലുണ്ട്.

പല മതപണ്ഡിതന്മാരും ആദ്യകരാറിനു തന്നെ മിനിമം ഏജ് നടപ്പിലാക്കണമെന്ന് ഈയിടെ ആവശ്യം ഉന്നയിച്ചു. (ഇത്രയും പത്രങ്ങളില്‍ വായിച്ചത് സൗദിയിലെ നിയമവാഴ്ച എത്ര പുരോഗമനപരമാണെന്ന് എനിക്കറിയില്ല, മതാധി൯പത്യത്തോട് എനിക്ക് യോജിപ്പില്ല. എനിക്കു മതപരമായ ആചാരങ്ങളും അറിയില്ല, ഒന്നും പാലിക്കാറുമില്ല)

ഇന്ത്യയില്‍ ബാലികയെന്നല്ല ഒരു വിവാഹത്തിനും വധുവിന്റെ സമ്മതം ചോദിക്കാറില്ല പല ഗ്രാമീണരും. ഇക്കാര്യം നിയമവിരുദ്ധമാണ്‌, ബാലികാവിവാഹമേ നിയമവിരുദ്ധമാണ്‌, ശിക്ഷാര്‍ഹവുമാണ്‌. എന്നിട്ടും പല സ്ഥലത്തും ഇത് പാലിക്കുന്നില്ല (കേരളത്തില്‍ തന്നെ ബാലവിവാഹം കോടതിയില്‍ എത്തിയിട്ടുണ്ട്) . പാലിക്കാത്തതിനു കാരണം പഴയകാലം മുതലേ ഇതു നടപ്പിലുണ്ടായിരുന്നതുകൊണ്ടാണ്‌. ബാലികാസമൂഹവിവാഹങ്ങള്‍ പൊതു ചടങ്ങായി നടക്കുമ്പോഴും പോലീസ് നടപടിയൊന്നും ഉണ്ടാവാറുമില്ല. ചില സംഘടനകളൊക്കെ ബഹളം വയ്ക്കാറുണ്ട്.


സമൂഹത്തില്‍ നടപ്പാക്കാനാവാത്ത നിയമം- സമൂഹം ഇനിയും ഉണ്ടാക്കിയിട്ടില്ലാത്ത നിയമം- രണ്ടിനും കാരണം പഴകിയ

ശ്രീവല്ലഭന്‍. said...

ഇന്നാ പിടിച്ചോ - ഈ അടുത്ത കാലത്തു നടന്ന കുറച്ചു ശൈശവ വിവാഹങ്ങളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് (2006):

"Rita was married off by her family at age 12, became a mother at age 14, and was divorced at age 16. Although hardly cognizant of her first marriage, Rita is considered undesirable and will most likely remain alone and unmarried, having to raise her child completely on her own.

Meanwhile, the author recently met Chetram, a 56-year-old man residing in a rural village of the Surguja district of Chhattisgarh, who gleefully boasted of marrying six girls to date, all between the ages of eight and 16 years when he was 10, 14, 17, 23, 25, and finally 47 years old.


Chetram was not the only villager in the district of Surguja to have married young girls multiple times. The author interviewed 10 other men whose ages ranged between 40 and 50 years old, all of whom had been married at least four times.
.......

Today 6.4 million Indians under the age of 18 are married and 130,000 girls under 18 have become widows."
http://www.asiantribune.com/index.php?q=node/1763

സൌദിയിലല്ല! മുസ്ലിം പേരുകളും അല്ല അവിടെ കൊടുത്തിരിക്കുന്നത്. നല്ല പടങ്ങളും ഉണ്ട്.

അനില്‍ശ്രീ... said...

ഇതൊക്കെ കാണാന്‍ വടക്കെ ഇന്ത്യ വരെ പോകണ്ട. നമ്മുടെ കേരളത്തില്‍ തന്നെ കാണാം. പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍. ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഇതൊക്കെ നഗ്നമായ നിയമലംഘനമാണ്. നമുക്കുള്ള നിയമത്തെ നോക്കു കുത്തിയാക്കുന്ന വേല. നമുക്കിതിനെതിരെ കോടതിയില്‍ പോകാം. പക്ഷേ ഇവിടെ പറഞ്ഞിരിക്കുന്ന വാര്‍ത്തയില്‍ കോടതിയാണ് ഈ ബാലികയുടെ കേസ് തള്ളിയിരിക്കുന്നത്.

ശ്രീവല്ലഭന്‍. said...

ശരിയാണ് അനില്‍. പക്ഷെ മാതാപിതാക്കള്‍ കൂട്ട് നില്‍ക്കുമ്പോള്‍ കോടതി കുട്ടികള്‍ക്ക് പ്രാപ്യമാണോ? നാട്ടുകാര്‍ക്ക് കോടതിയില്‍ പോകാം എന്നത് മുടന്തന്‍ ന്യായം അല്ലെ? ഇതൊക്കെ കണ്മുന്‍പില്‍ നടന്നിട്ടും എന്ത് കൊണ്ട് ഇതൊന്നും (മിക്കതും) കോടതിയില്‍ വരുന്നില്ല? (അറുപത്തിനാല് ലക്ഷം എന്ന് ലേഖകന്‍ പറയുന്നു- source വ്യക്തമല്ല)

ആന്റണിയുടെ സംശയത്തിന് (മനുസ്മൃതി ഒരു മലയാളം പരിഭാഷ പണ്ട് വായിച്ചിരുന്നു, അതിലെങ്ങും വിവാഹപ്രായം എന്താണെന്ന് കണ്ട ഓര്‍മ്മയില്ല, എന്റെ ഓര്‍മ്മപ്പിശകാകാം) ഇതു വായിക്കുക:

A History of Child Marriage in India

http://www.stormloader.com/munaypata/India.htm

പല 'സ്മൃതികളും' ഇതേക്കുറിച്ച് പറയുന്നുണ്ട്.

Unknown said...

എനിക്കു്‌ ഒരു എട്ടുവയസ്സുകാരി മകളുണ്ടെങ്കില്‍ അവളെ ഞാന്‍ ഒരു അന്‍പത്തെട്ടു്‌ വയസ്സുകാരന്റെ ഭാര്യയാക്കുമോ എന്നതു്‌ എന്റെ ചിന്താശേഷിയിലും, മാനസികവളര്‍ച്ചയിലും, എന്റെ മതവിശ്വാസത്തിനു് ഞാന്‍ നല്‍കുന്ന സ്ഥാനവിലയിലുമൊക്കെ അധിഷ്ഠിതമായ കാര്യമാണു്. എന്റെ സാമ്പത്തിക പരാധീനതകളും ഒരുപക്ഷേ അത്തരം ഒരു തീരുമാനത്തിനു് വഴി തെളിച്ചുകൂടെന്നില്ല. ആ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു്‌ കാണൂ എന്നു്‌ പറയുന്നതിലും വലിയ അര്‍ത്ഥമൊന്നുമില്ല. ഒരു എട്ടു് വയസ്സുകാരിക്കു് ഈ വിഷയത്തില്‍ ഒരു കാഴ്ചപ്പാടു് ഉണ്ടാവില്ല, ഉണ്ടെങ്കില്‍ തന്നെ അതു് പക്വത എത്തിയതാവില്ല. ഏതെങ്കിലുമൊരു കിളവന്റെ ചിലന്തിവലയിലേക്കു്‌ വീണുകഴിഞ്ഞാല്‍ പിന്നെ അതാണു്‌ ജീവിതം എന്നു് കരുതി ഒതുങ്ങുകയാ‍ണു് ഇങ്ങനെയുള്ളവര്‍. അവരുടെ സമൂഹത്തിന്റെ മതപരമായ പഠിപ്പിക്കലുകള്‍ (അത്തരം രാജ്യങ്ങളില്‍ മതവുമായി കെട്ടുപിണഞ്ഞു് കിടക്കുന്നതല്ലാത്ത പഠിപ്പിക്കലുകളും കാര്യമായ സാമൂഹികനിയമങ്ങളും ഒന്നുമില്ല എന്നതു്‌ മറ്റൊരു സത്യം!) അവര്‍ അങ്ങനെ ജീവിക്കണമെന്നതു് ദൈവത്തിന്റെ ഇഷ്ടമാണെന്ന ബോധം അവരില്‍ നിരന്തരം കുത്തിവയ്ക്കുന്നു!ഹതഭാഗ്യരായ ഈ പെണ്‍കുട്ടികള്‍ക്കു് അവരെ സ്വയം രക്ഷിക്കാനുള്ള സാദ്ധ്യത മിക്കവാറും പൂജ്യമാണു്. പല രാജ്യങ്ങളിലും നിയമപീഠങ്ങള്‍ പോലും അവര്‍ക്കെതിരായിരിക്കുമെന്നതിന്റെ ഉദാഹരണമാണു് ഈ വാര്‍ത്ത.

പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗികമായും മറ്റു് വിധത്തിലും വഴിതെറ്റിക്കുന്നതു് ആധുനികമായ നിയമവാഴ്ച നിലവിലിരിക്കുന്ന ഏതു് രാജ്യത്തിലും ജയില്‍ശിക്ഷ അനുഭവിക്കേണ്ട കുറ്റകൃത്യമാണു്.

ഒരു കുറ്റകൃത്യത്തെപ്പറ്റി പറയുമ്പോള്‍ ഏതെങ്കിലും എതിര്‍ വിഭാഗത്തിലെ സമാനമായ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതുവഴി നമ്മള്‍ ചെയ്യുന്നതു്‌ കുറ്റകൃത്യങ്ങളെ പൊതുവേ സാമാന്യവത്കരിക്കുക മാത്രമാണു്. സമൂഹത്തിന്റെ വളര്‍ച്ചയല്ല, സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണമാണു് അത്തരം നിലപാടുകളുടെ പിന്നില്‍. അവര്‍ സമൂഹത്തിന്റെ പൊതുനന്മയാണു് ലക്ഷ്യമാക്കുന്നതെങ്കില്‍, സ്വന്തം സമുദായത്തിലെ സമാനമായ കാട്ടാളത്തങ്ങള്‍ക്കെതിരായി‍ ശബ്ദമുയര്‍ത്തുകയാണു് വേണ്ടതു്. അല്ലാതെ, അവന്‍ ചെയ്യുന്നു, അതുകൊണ്ടു്‌ ഞാനും ചെയ്യുന്നു എന്നു്‌ നീതീകരിക്കുകയല്ല. എല്ലാറ്റിനുമെതിരായി നീ പ്രതിഷേധിച്ചോളൂ, ഞാന്‍ നോക്കിനിന്നു് നിന്നെ കുറ്റപ്പെടുത്തിക്കൊള്ളാം എന്ന നിലപാടു് പരിഹാ‍സ്യമാണു്‌. എല്ലാറ്റിനുമെതിരായി പ്രതിഷേധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

മുസ്ലീമിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഹിന്ദുവും ക്രിസ്ത്യാനിയും ചെയ്യുന്നുണ്ടല്ലോ എന്നോ, ഇടതനെ കുറ്റം പറയുമ്പോള്‍ വലതനും “മദ്ധ്യനും” അതേ കുറ്റം ചെയ്യുന്നുണ്ടല്ലോ എന്നോ ലജ്ജാവഹമായ രീതിയില്‍ സാ‍മാന്യവത്കരിക്കുന്നതു് സാമൂഹികനവീകരണത്തെ സഹായിക്കുകയല്ല, പണ്ടേതന്നെ ജീര്‍ണ്ണിച്ച സമൂഹത്തെ വീണ്ടും വീണ്ടും ജീര്‍ണ്ണിപ്പിക്കുകയാണു്‌ ചെയ്യുന്നതെന്നാണു് എനിക്കു് തോന്നുന്നതു്. മാറ്റം വരേണ്ടതു് മനുഷ്യരുടെ തലയിലാണു്. അതു് “വലിയും കുടിയും” നിറുത്തുന്നതു് പോലെതന്നെ, സാദ്ധ്യമാണെങ്കിലും പ്രയാസമേറിയതും പലപ്പോഴും ദീര്‍ഘമായതുമായ ഒരു കാര്യവുമാണു്‌.

സാമൂഹികദുരാചാരങ്ങളിലേക്കു് വിരല്‍ ചൂണ്ടുന്ന ഓരോ ശ്രമങ്ങളെയും, അവ എത്ര ചെറുതായിരുന്നാല്‍ തന്നെയും, പ്രോത്സാഹിപ്പിക്കുകയാണു് ആവശ്യം. അങ്ങനെ ചെയ്യാതിരിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍‍ ഏറ്റവും പ്രധാനപ്പെട്ടതാണു് ശീലിച്ച പഴയതിനോടു് പറ്റിച്ചേരാന്‍ നിര്‍ബന്ധിക്കുന്ന അന്ധമായ മതവിശ്വാസം‍. അതുകൊണ്ടാണു് മതനിയമങ്ങളും സാമൂഹികനിയമങ്ങളും വേര്‍പെടുത്തി, ആദ്യത്തേതിനെ രണ്ടാമത്തേതിന്റെ കീഴില്‍ കൊണ്ടുവരുന്ന രീതി‍ ആധുനികസമൂഹങ്ങള്‍ സ്വീകരിച്ചതു്‌. ആത്മീയതയും ലൌകികതയും, മതവും രാഷ്ട്രീയവും, വ്യക്തിജീവിതവും സമൂഹജീവിതവും‌ എല്ലാം കൂടിക്കുഴഞ്ഞു് കിടക്കുന്ന ഭാരതം പോലുള്ള സമൂഹങ്ങളില്‍ അതു് അത്ര എളുപ്പമല്ല എന്നതുകൊണ്ടു്‌ വസ്തുതയില്‍ മാറ്റം വരുന്നില്ലല്ലോ.

അനില്‍ശ്രീ... said...

ഒന്നുകൂടി പറയെട്ടെ. അവിടുത്തെ കോടതിയിലെ നിയമത്തിലെ അപാകതയാണ് ഞാന്‍ പറയുന്നത്. അല്ലാതെ കോടതിയില്‍ പോകുന്ന കാര്യമല്ല. നമുക്ക് നിയമമുണ്ട്, അതാരും വിലക്കെടുക്കുന്നില്ല എന്നത് നമ്മുടെ കുറ്റം തന്നെ.

പക്ഷേ ഈ കേസില്‍ നിയമം പോലും ഈ കുട്ടിയുടെ കൂടെയില്ല എന്നതാണ് പോയിന്റ്. നമ്മുടെ നാട്ടില്‍ എത്ര പേര്‍ ഇതിനെതിരെ കോടതിയില്‍ പോകുന്നു എന്നത് ഇവിടെ ഞാന്‍ പറഞ്ഞതില്‍ വരുന്നില്ല. മറിച്ച്, ഈ കേസ് നമ്മുടെ കോടതിയില്‍ എത്തിയിരുന്നെങ്കില്‍ (എത്തുമോ എന്നത് എനിക്കറിയില്ല) എന്താകുമായിരുന്നു ഫലം എന്നോര്‍ത്തു നോക്കൂ. ഈ വായിച്ച വാര്‍ത്തയിലേതു പോലെ ആകുമായിരുന്നോ? ഇനി, ഇങ്ങനെതന്നെയായിരുന്നുവെങ്കില്‍ ആ നിയമം മാറ്റാന്‍ നമുക്ക് സാധിക്കുമല്ലോ. അത്രയേ ഉദ്ദേശിച്ചുള്ളു.

The Kid said...

അല്ല സുഹൃത്തുക്കളേ, ഒരു നിയമത്തിലെ, അതേത് രാജ്യത്തിലേതുമാകട്ടെ, അപാകതയെപ്പറ്റി പറയുമ്പോള്‍ മറ്റു രാജ്യങ്ങളിലെ അതിനു സമാനമായ നിയമങ്ങള്‍ ചൂണ്ടിക്കാണിച്ച് ആദ്യത്തേതിനെ ന്യയീകരിക്കാന്‍ ശ്രമിക്കുന്നതെന്തിനാണ്? ചര്‍ച്ച വഴി തെറ്റിപ്പോവുകയാണ് എന്നെനിക്ക് തോന്നുന്നു. ഒരു സംഭവ്ത്തിലൂടെ അനില്‍ശ്രീ നമ്മുടെ ശ്രധ ക്ഷണിക്കുന്നത് ശരീഅത്തിലെ വിവാഹ നിയമങ്ങളിലെ അപാകതകളെപ്പറ്റിയാണ്. അതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പരിഷ്കൃത സമൂഹങ്ങളിലെ മൂല്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ശരീഅത്തിലെ വിവാഹ-ദായക ക്രമ നിയമങ്ങള്‍ കാലഹരണപ്പെട്ടവയാണ് എന്നാണ് എന്റെ അഭിപ്രായം. അവ കാലികമായി പരിഷ്കരിക്കുന്നതാണ് ഉചിതം.

കാവലാന്‍ said...

നിയമവാഴ്ചയും ഭരണാധികാരികളും മതപുരോഹിതരും ഉണ്ടായതു കൊണ്ടായില്ല, കരുത്തരായ ജനത വേണം
ഭയത്തില്‍ നിന്ന് അടിമത്തത്തില്‍ നിന്ന് മോചിതമയ മനസ്സുള്ള മനുഷ്യര്‍. മാറ്റം വരേണ്ടത് ഓരോ പ്രജയുടേയും തലയ്ക്കുള്ളില്‍ തന്നെയാണ്.ഭരിക്കുന്നവന്‍/നയിക്കുന്നവന്‍ പ്രജയുടെ നന്മ ഉദ്ധേശിക്കുന്നില്ലെങ്കില്‍ അവനെക്കൊണ്ട് അതു ചെയ്യിക്കാന്‍ കഴിയുന്ന ജനത വേണം. അവിടെ അതില്ലെന്നു കരുതണം ഇവിടെയും(ഇന്ത്യ) അതുണ്ടായിട്ടല്ല. യെമനിലെ ഒരു പെണ്‍ കുട്ടിയെ ഇക്കൊല്ലത്തെ വനിതയായി തെരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ലിങ്കില്‍ പോയിനോക്കുമെന്നു കരുതട്ടെ. വിഷയം ഇതുതന്നെ ബാല്യ വിവാഹം.
http://www.yemenonline.info/news-940.html

ഇന്ത്യയിലും സ്തിഥി വ്യത്യസ്ഥമല്ലായിരിക്കാം "സിംഹങ്ങളെ ഭരിക്കുന്ന കഴുതകളുടെ നാട്" എന്നൊരു പ്ലക്കാര്‍ഡ് ടാജിന്റെ പരിസരത്തു കണ്ടെന്ന് റിപ്പോര്‍ട്ട് വായിച്ചിരുന്നു.

അനില്‍@ബ്ലോഗ് // anil said...

"അനില്‍ശ്രീ... said...
കസ്തൂര്‍ബക്ക് പതിനാലും ഗാന്ധിക്ക് പതിമൂന്നും. പക്ഷേ അത് 2008-ല്‍ അല്ല നടന്നത് എന്നാണോര്‍മ്മ. :). "


ഒന്നു വളച്ചൊടിച്ചാല്‍ , അനാചാരങ്ങള്‍ നിലനിന്നിരുന്ന ഒരു പഴഞ്ചന്‍ കാലഘട്ടമായിരുന്നു അത്. ഇപ്പോഴും അത്തരം പഴഞ്ചന്‍ ആചാരങ്ങള്‍ നിയമ നടപടിയായി കൊണ്ടു നടക്കുന്ന പല രാജ്യങ്ങളും ഉണ്ട് എന്ന്.
അല്ലെ?

കാപ്പിലാന്‍ said...

Njan ivide vannittilla , ente raktham ippol thanuppaanu ..kure kazhiyatte .

അനില്‍ശ്രീ... said...

അനില്‍,... ഓ..അതു തന്നെ...

ബാബുവും, കിഡും പറഞ്ഞത് തന്നെ ഞാന്‍ ഈ പോസ്റ്റില്‍ ഉദ്ദേശിച്ചത്.

മുക്കുവന്‍ said...

njan paaavam... chumma keriyathaaney

മൃദുല്‍രാജ് said...

പാവം അമ്പത്തെട്ടുകാരന്‍. ഈ കുട്ടി അയാളുടെ എത്രാമത്തെ ഭാര്യ ആണെന്ന് ആര്‍ക്കറിയാം?. ഏതായാലും ബൂലോകത്തെ മതപണ്ഡിതന്മാര്‍ ഒന്നും അഭിപ്രായം പറയാന്‍ വരില്ല. കാരണം ആ സൈസ് പ്രവൃത്തിയാണല്ലോ ഇത്. ഏതായാലും നിയമങ്ങള്‍ ലോകാവസാനം വരെ അങ്ങനെ തന്നെയിരിക്കട്ടെ.

അനോണി ആന്റണി said...

വേറെങ്ങും പോയി കൗണ്ടര്‍ ഉദാഹരണം കൊണ്ടുവന്നതല്ലെന്നേ. നിയമം എന്തു സുനാപ്പിയായാലും ആളുകളുടെ സംസ്കാരം മാറുന്നതനുസരിച്ചാണ്‌ ആചാരങ്ങള്‍ മാറുന്നതെന്ന് എനിക്കു തോന്നുന്നു. യെമെനില്‍ ഉണ്ടായ പൊതുജന വികാരം സൗദിയില്‍ ഉണ്ടാങ്കില്ല, രാജസ്ഥാനിലും എന്നത് അതിന്റെ ഉദാഹരണം. ഞാന്‍ ഏതാണ്ട് മൂവയിരം ചെറുപ്പക്കാരായ അറബികളുടെ ഇടയില്‍ കിടന്നു വിരകിയാണ്‌ പണിയെടുക്കുന്നത്. ഇവരില്‍ ഒറ്റയൊരാളും രണ്ടാമത്ത്തെ വിവാഹം ബാലികാവിവാഹം എന്നിവയെക്കുറിച്ച് ആലോചിക്കുകപോലുമില്ല എന്നതു മാത്രമല്ല, ഇതെല്ലാം വെറും അനാവശ്യമായി തള്ളിക്കളയാനും അവര്‍ക്ക് കഴിയുന്നുണ്ട്. കുവൈറ്റില്‍ ഒരു ഇന്ത്യക്കാരനായ എന്റെ ജീവനക്കാരനായി അവിടത്തെ നാട്ടുകാരന്‍ അറബി വന്നു ജോലി ചെയ്യില്ല, അവന്‍ അത് കുറച്ചിലായി കരുതും, ഇവിടെ പുരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ അങ്ങനെ ഒരു ആറ്റിറ്റ്യൂഡ് പ്രശ്നമേ ഇല്ല, സാംസ്കാരികമായി ഇവര്‍ അവരിലും പുരോഗമിച്ചു കഴിഞ്ഞു. എന്റെ സ്റ്റാഫില്‍ കൂടുതലും സ്ത്രീകളാണ്‌, സൗദിയില്‍ സ്ത്രീകള്‍ക്ക് മിക്ക ജോലിയും നിഷിദ്ധമാണ്‌.

ഇവിടെ ബാലികാവിവാഹം നിഷിദ്ധമാണെങ്കിലും രണ്ടാമത് വിവാഹം കഴിക്കുന്നത് നിയമം വിലക്കിയിട്ടില്ല, പക്ഷേ എനിക്കു ചുറ്റുമുള്ളവര്‍ മിനിമം ഡിഗ്രീ വരെ പഠിച്ചവരും ലോകഞ്ജാനമുള്ളവരും നാനാസ്ഥലങ്ങളും ജീവിതവും കണ്ടവരും ആണെന്നതാണ്‌ വത്യാസം . സൗദി മുതല്‍ രാജസ്ഥാന്‍ വരെ പ്രശ്നവും അതാണ്‌.

അടിമയ്ക്ക് ആത്മാവില്ല, അതുകൊണ്ട് അവനെ പീഡിപ്പിക്കാം എന്ന് ഒരുകാലത്തെ പോപ്പ് തിരുമേനി നിരീക്ഷിച്ചിരുന്നു. ഇന്നതുപറഞ്ഞാല്‍ വഴിയില്‍ നിന്ന് അടി കൊള്ളും, ലോകം മാറിപ്പോയതുകൊണ്ട്. പക്ഷേ അടിമക്കച്ചവടം പ്രാബല്യത്തിലുള്ള ഒരു നാട്ടില്‍ കൃസ്തുമതം ഉണ്ടെന്നു വയ്ക്കൂ, അവിടത്തെ പുരോഹിതന്‍ ഇതാവര്‍ത്തിക്കും. പ്രശ്നം സംസ്കാരത്തിന്റേതാണ്‌, ജപ്പാനില്‍ ഹിംസാമൂര്‍ത്തികളായ സമുറായികളെയും നിഞ്ജകളെയും പ്രകീര്‍ത്തിച്ച് ഹൈക്കു എഴുതിയതും അവരെ പഠിപ്പിച്ചതും ബുദ്ധസന്യാസിമാരായിരുന്നു. കാലം മാറുന്നതനുസരിച്ച് മതം വളഞ്ഞും വഴങ്ങിയും അതിനോട് യോജിച്ച് ജീവിക്കുകയാണ്‌ ചെയ്യുന്നത്, മാറ്റുകയല്ല, മാറുകയാണ്‌ . തുര്‍ക്കിയില്‍ പോര്‍ക്ക് ഷവര്‍മ്മ ലാവിഷായി തിന്നും ആളുകള്‍ . ദൂരെ വരെ പോകേണ്ട, കേരളം വിട്ടാല്‍ ബീഫ് തിന്നുന്ന ഹിന്ദുവിനെ എവിടെക്കാണും?

Mr. K# said...

"മനുസ്മൃതി ഒരു മലയാളം പരിഭാഷ പണ്ട് വായിച്ചിരുന്നു, അതിലെങ്ങും വിവാഹപ്രായം എന്താണെന്ന് കണ്ട ഓര്‍മ്മയില്ല, എന്റെ ഓര്‍മ്മപ്പിശകാകാം"

മനുസ്മൃതിയില്‍ എഴുതി വക്കാത്ത കാര്യങ്ങൾ എല്ലാം ചെയ്യാം എന്നു മനുസ്മൃതിയിൽഎഴുതി വച്ചിട്ടുണ്ടോ? പിന്നെ ആരാ ഈ മനു? മനുസ്മൃതിയാണോ ഹിന്ദുവിന്റെ ഔദ്യോഗിക നിയമ പുസ്തകം. അന്യന്‍ സിനിമ കണ്ടതിനു ശേഷം ഞാന്‍ ഗരുഡപുരാണമാണെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു.

"കേരളം വിട്ടാല്‍ ബീഫ് തിന്നുന്ന ഹിന്ദുവിനെ എവിടെക്കാണും?"

കേരളം വിട്ടാൽ പട്ടിയെ തിന്നുന്ന ഹിന്ദുവിനെ എവിടെ കാണും. (ചുമ്മാ ചോദിച്ചതാ, ഇഷ്ടം പോലെ കാണും).

(ബീഫ് തിന്നുന്ന ഹിന്ദുവിനെ തമിഴ്നാട്ടിലും ബാംഗ്ളൂരിലും ഹൈദരാബാദിലും ഡല്ഹിയിലും യുപിയിലുമൊക്കെ കണ്ടിട്ടുണ്ട്.)

നരിക്കുന്നൻ said...

ഈ വിധിയെ ഞാൻ അനുകൂലിക്കുന്നില്ല. പക്ഷേ ചില കാര്യങ്ങൾ പലരും മനപ്പൂർവ്വം വിസ്മരിക്കുന്നു എന്ന് കാണാം. വധുവിന്റെ സമ്മത പത്രം ഇല്ലാതെ വിവാഹം അസാധുവാണെന്നും കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അവൾക്ക് സ്വയം തീരുമാനം എടുക്കാം എന്നും ശേഷം മാത്രമേ ഇതിന് സാധുതയുള്ളൂ എന്നും വിധിയിൽ പറയുന്നു. അത് വരെ ഈ പെൺകുട്ടി ഭർത്താവിനോട് കൂടെ കഴിയേണ്ടതില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിന് ശേഷം അവൾ തീരുമാനമെടുക്കട്ടേ.

പ്രായപൂർത്തിയാകാത്ത കുട്ടിയെ കല്യാണം കഴിക്കുകയും പ്രായപൂർത്തിയാകുന്നതിന് മുമ്പ് പ്രസവിക്കുകയും പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹമോചനം നടത്തുകയും ചെയ്യുന്ന നമ്മുടെ നാട്ടിന്റെ അവസ്ഥയെ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ച് മറ്റ് രജ്യങ്ങളിലെ വിധിയേയും നിയമങ്ങളേയും പ്രാധാന്യത്തോടെ കാണുന്നതിലുള്ള ഒരു വിഷമം കൊണ്ട് എഴുതി എന്നേ ഉള്ളൂ..

ഇവിടെ ആരും ആരുടേയും മത വികാരങ്ങൾ വൃണപ്പെടുത്തി എന്ന് എനിക്ക് തോന്നുന്നില്ല. എന്തിന് മുസ്ലിം സമുദായത്തെ പറ്റി പറയുമ്പോൾ മാത്രം വികാരങ്ങൾ വൃണപ്പെടും? അങ്ങനെയൊന്നും ഇല്ല. ഇത്തരം ആരോഗ്യകരമായ ചർച്ചകളൊക്കെ എപ്പോഴും ആവശ്യമാണ്. നമ്മുടെ മനസ്സിലെ സംശയങ്ങൾ ദ്രുവീകരിക്കാനാകണം.

അനില്‍ശ്രീ... said...

നരിക്കുന്നവന്‍,,,,, നാട്ടിലെ കാര്യങ്ങള്‍ മറന്നിട്ടല്ല.. . അഭിപ്രായം അറിയിച്ചതിന് നന്ദി.

arivu thedi said...

ജനങ്ങള്‍ക്ക് ഒരു തെറ്റിധാരനയുണ്ട് മുസ്ലിങ്ങള്‍ ഭരിക്കുന്ന നാടൊക്കെ ഇസ്ലാമിക രാജ്യമാണെന്ന്. ആദ്യമേ പറയട്ടെ പ്രവാചകന്റെ കാലത്തുണ്ടായിരുന്ന (ശരീഅത്ത് നിയമം അടക്കം) ഇസ്ലാം ഇന്നു ലോകത്തില്‍ ഒരിടത്തും ഇല്ല. സൌദി അറേബ്യയിലും സ്ഥിതി വ്യത്യസ്തമല്ല . അവിടത്തെ രാജ ഭരണം പോലും ഇസ്ലാമിക വിരുന്ധമാണ് (ഓര്കണം ഇസ്ലാമില്‍ ജനാധിപത്യതിനാണ് പ്രാമുഖ്യം) (പിന്നെ ശരിയായ ഇസ്ലാമിക നിയമങ്ങ്ല കുരചെന്ങിലും പാലികണം എന്ന് ശ്രദ്ധിക്കുന്നു എന്ന് മാത്രം) ശ്യ്ശവ വിവാഹം ഇസ്ലാമിക നിയമ പ്രകാരം പാടില്ല. പിന്നെയല്ലേ ഒരു കിളവനുമായി. പിന്നെ കോടതി വിധിയുടെ കാര്യം അത് ഏത് സാഹചര്യത്തിലാണെന്ന് പരിശോടികപെടെണ്ടാതാണ് (ഒരു പക്ഷെ വിവാഹം തന്നെ അന്ഗീകരികാത്ത കോടതി എങ്ങിനെയാണ് വിവാഹ മോചനം അനുവദികുന്നത്‌). ഈ ഒരു സംഭവം ചൂണ്ടി കാണിച്ചു നമുക്കു ഒരു നിയമതെയോ രാജ്യത്തേയോ പൂര്‍ണമായും കുട്ടപെടുതുന്നതില്‍ കാര്യമുണ്ട് എന്ന് തോന്നുന്നില്ല. പിന്നെ ഗാന്ധിജിയും കസ്തൂരബയും തമ്മിലുള്ള വിവാഹത്തെ കുറിച്ചു . നമ്മള്‍ വിചാരിക്കുന്ന പോലുള്ള ഒരു ദാമ്പത്യ ജീവിതമായിരുന്നില്ല അവരുടെ ശ്യ്ശവ വിവാഹം നടന്ന കാലത്തു . ഗാന്ധി തന്നെ ഏതോ ഒരു പുസ്തകത്തില്‍ (ശമിക്കണം പേരു ഓര്‍മയില്ല) അവരുടെ വിവാഹത്തെ കുറിച്ചു പറഞ്ഞതു ഇങ്ങിനെയാണ്‌ "ഞങ്ങള്‍ വിവാതിതരനെന്നു അറിയുമെങ്ങിലും എന്താണ് വിവാഹ ജീവിതം അല്ലെങ്ങില്‍ ഭാര്യ ഭര്‍തൃ ബന്ധം എന്നൊന്നും അറിയില്ലായിരുന്നു". സൌദിയില്‍ കിളവനു കാര്യങ്ങള്‍ തിരിയുമെങ്കിലും എട്ടു വയസുകാരികെന്തു കല്യാണം. ഇതു മതങ്ങളുടെയോ നിയമങ്ങളുടെയോ പ്രശ്നം കൊണ്ടുടാകുന്നതല്ല. മറിച്ച് സംസകാരമില്ലാത്ത മനുഷ്യര്‍ ഇപ്പോഴും ജീവിക്കുന്നു എന്നുള്ളതാണ് അത് എവിടെയായാലും. രാജസ്ഥാനില്‍ ഒരു സ്ത്രീ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കാന്‍ നിര്‍ബന്ധിക്കപ്ട്ടത് ഒരു പാടു നൂതാണ്ടുകള്‍ക്ക് മുന്‍പല്ലല്ലോ. അതും മതത്തിന്റെ കുഴപ്പം കൊണ്ടല്ല അവിടത്തെ സംസകാരമില്ലാത്ത ജനതയുടെ കുഴപ്പം കൊണ്ടു മാത്രമനെന്നേ ഞാന്‍ പറയു, കാരണം ഞാന്‍ മനസിലാകിയ ഹിന്ദു മതത്തില്‍ ഇപ്പോഴും ഭര്‍ത്താവിന്റെ മരണ ശേഷം ചിതയില്‍ ചാടുന്ന പതിവില്ല (മുന്പുട്ണ്ടയിരുന്നു എന്നുള്ളത് നിഷേധികുന്നില്ലെങ്ങിലും).

മാപ്ല said...

സൌദിയില്‍ ജോലിചെയ്യുന്ന കാലത്തു രസകരമായ ഒരു സംഭവം കേട്ടു. (എന്റെ സ്പോണ്‍സര്‍ തന്നെ പറഞ്ഞതു ആയതു കൊണ്ട് സത്യമായിരിക്കണം)
രണ്ടു വൃദ്ധ സുഹ്രുത്തുക്കള്‍. ര്‍ണ്ടാള്‍ക്കും വിവാഹം കഴിക്കണം! അവിടെ അതു ഒത്തിരി പണച്ചിലവുള്ള കാര്യമാണ്. രണ്ടാളും ഒരു ഒത്തു തീര്‍പ്പിലെത്തി. രണ്ടു പേര്‍ക്കും ചെറിയ പെണ്മക്കള്‍ ഉണ്ടായിരുന്നു. ഇയാളുടെ മകളെ അയാളും, അയാളുടെ മകളെ ഇയാളും ഒരേ ദിവസം വിവാഹം കഴിച്ചു.
എങ്ങിനെയുണ്ടു ഐഡിയ?

( ആന്‍ ഐഡിയാ ക്യാന്‍ ചയ്ഞ്ച് യുവര്‍ വൈഫ്)

കടവന്‍ said...

മുസ്ലീമിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഹിന്ദുവും ക്രിസ്ത്യാനിയും ചെയ്യുന്നുണ്ടല്ലോ എന്നോ, ഇടതനെ കുറ്റം പറയുമ്പോള്‍ വലതനും “മദ്ധ്യനും” അതേ കുറ്റം ചെയ്യുന്നുണ്ടല്ലോ എന്നോ ലജ്ജാവഹമായ രീതിയില്‍ സാ‍മാന്യവത്കരിക്കുന്നതു് സാമൂഹികനവീകരണത്തെ സഹായിക്കുകയല്ല, പണ്ടേതന്നെ ജീര്‍ണ്ണിച്ച സമൂഹത്തെ വീണ്ടും വീണ്ടും ജീര്‍ണ്ണിപ്പിക്കുകയാണു്‌ ചെയ്യുന്നതെന്നാണു് എനിക്കു് തോന്നുന്നതു്. മാറ്റം വരേണ്ടതു് മനുഷ്യരുടെ തലയിലാണു്. അതു് “വലിയും കുടിയും” നിറുത്തുന്നതു് പോലെതന്നെ, സാദ്ധ്യമാണെങ്കിലും പ്രയാസമേറിയതും

അനില്‍ശ്രീ... said...

പത്ത് വയസ്സ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് വിവാഹം ആകാം എന്ന് സൗദിയിലെ പുരോഹിതന്‍ മുഫ്തി അബ്ദുള്‍ അസീസ് അല്‍ ഷെയ്ക് അഭിപ്രായപ്പെട്ടു. ശരീയത്ത് നിയമപ്രകാരം ഇത് അനുവദനീയമാണെന്ന് അദ്ദേഹം പറയുന്നു. ഇതിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. അത് ആധുനിക ലോകത്തെ കീഴ്വഴക്കം. പുരോഗമന ചിന്താഗതിക്കാര്‍ ഉള്ളതിന്റെ ഫലം.

ഇദ്ദേഹത്തിന്റെ അഭിപ്രായം നടപ്പാക്കുമോ എന്നൊന്നും അറിയില്ല. പക്ഷേ അപ്പോഴും എന്റെ ചൊദ്യം നിലനില്‍ക്കുന്നു, "ഇതാണോ ആ മഹത്തായ നിയമം" ? ഇതാണോ ചില കാര്യങ്ങളില്‍ ഇന്ത്യയിലും പിന്തുടരുന്ന ശരീയത്ത് നിയമം? ദൈവം സ്വയം ഉണ്ടാക്കിയതെന്ന് വിശ്വസിക്കുന്ന ജീവിതചര്യയില്‍ നിന്ന് ഉരുത്തിരിഞ്ഞ നിയമസംഹിത ? അങ്ങനെയാണെങ്കില്‍ ദൈവത്തിന് തെറ്റുപറ്റി എന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.

കുരുത്തം കെട്ടവന്‍ said...

അനില്‍, ധൈര്യമായി പോസ്റ്റൂ. ഇതോ ആ മഹത്തായ മതത്തിണ്റ്റെ ആളുകള്‍? ഗള്‍ഫ്‌ ന്യൂസില്‍ മാത്രമല്ല വാര്‍ത്തകള്‍ വരുന്നതേ.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി