ഇന്നത്തെ തീയതി :

Thursday, December 26, 2013

വിദേശ ഇന്ത്യാക്കാരും വീട്ടുജോലിക്കാരും.


വിദേശത്തേക്ക് വീട്ടുജോലിക്കാരെ കൊണ്ടു പോകുന്നത് സാധാരണമാണ്‍. ഭര്‍ത്താവും ഭാര്യയും ജോലിക്കു പോകുന്ന കുടുംബങ്ങളില്‍ പലപ്പോഴും ഇതൊരു ആവശ്യമാണെന്ന് തോന്നുന്നു. ബേബി സിറ്റിങ്, ലോക്കല്‍ ബേബി സിറ്റര്‍ ഒക്കെ അറേഞ്ച് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാണ് പലപ്പോഴും ആള്‍ക്കാര്‍ നാട്ടില്‍ നിന്ന് തന്നെ ആള്‍ക്കാരെ ഏര്‍പ്പാട് ചെയ്യുന്നത്. ഇതില്‍ ഉള്ള പ്രശ്നങ്ങളും കാഴ്ചപ്പാടുകളും നോക്കാം.
 
സാധാരണയായി നാട്ടില്‍ നിന്ന് തന്നെ ഒരു മാസശമ്പളം പറഞ്ഞുറപ്പിച്ചാണ് ആള്‍ക്കാരെ ജോലിക്കായി കൊണ്ടു വരുന്നത്. ഗള്‍ഫില്‍ നേരത്തെ ഏഴായിരം, എണ്ണായിരം രൂപ ആയിരുന്നത് ഇപ്പോള്‍ പതിനായിരം-പന്തീരായിരം റേഞ്ചില്‍ എത്തിയിട്ടുണ്ട്. താമസവും ഭക്ഷണവും തികച്ചും സൗജന്യം. നാട്ടില്‍ ആറായിരം മുതല്‍ പതിനായിരം വരെ അല്ലെങ്കില്‍ മെട്രോ നഗരങ്ങളില്‍ പതിനയ്യായിരം വരെ കിട്ടുന്നുണ്ടായിരിക്കാം. അതില്‍ നിന്ന് ചിലവും കഴിഞ്ഞ് എത്ര കാണും എന്ന് കണക്കു നോക്കിയാല്‍ അറിയാം. ഈ സാഹചര്യത്തിലാണ് പതിനായിരം വരെ ശമ്പളം പറഞ്ഞുറപ്പിച്ച് വിദേശത്തേക്ക് വരുവാന്‍ ഒരു ഗാര്‍ഹിക തൊഴിലാളി തയ്യാറാകുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ വാക്കാലുള്ള എഗ്രിമെന്റാണിത്. ചുരുക്കം ചിലര്‍ എഴുതി ഉണ്ടാക്കാറുണ്ട്.
യു എ ഇ-യില്‍ ഒരു ഇന്ത്യന്‍ തൊഴിലാളിയെ കിട്ടാന്‍ ഇന്ത്യന്‍ എമ്പസിയില്‍ ചെന്ന് അവിടുത്തെ ഒരു ഫോമില്‍ ഒരു കോണ്ട്രാക്ട് ഉണ്ടാക്കണം. ആയിരത്തി ഒരുനൂറ് ദിര്‍ഹമാണ്‍ മിനിമം കൂലി. അതായത് ഇന്നത്തെ നിലയില്‍ പതിനാറായിരത്തി അഞ്ഞൂറ് രൂപ. അതിനു പുറമെ താമസം, ഭക്ഷണം, വര്‍ഷത്തെ ടിക്കറ്റ്, ലീവ് സാലറി, ടെലെഫോണ്‍.. എല്ലാം കൊടുക്കണം. എല്ലാം കൂടി കൂട്ടുമ്പോള്‍ രണ്ടായിരം ദിര്‍ഹത്തോളം വരും. ഒരു ഓഫീസ് തൊഴിലാളിക്ക് കിട്ടുന്നത് രണ്ടായിരം ദിര്‍ഹം മുതല്‍ മുകളിലോട്ടാണ്‍. പകലന്തിയോളം പൊരിവെയിലില്‍ പണിയെടുക്കുന്ന മേസ്തിരി, ആശാരി, ഇലക്ട്റീഷ്യന്‍ തുടങ്ങിയവരുടെ മാസശമ്പളം ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് വരെ ആണ്‍.

വിദേശത്ത് എത്തിയാല്‍ അതാത് സ്ഥലത്തെ തൊഴില്‍ നിയമം അനുസരിച്ച് ഒരു ലേബര്‍ കോണ്ട്രാക്റ്റ് ഉണ്ടാക്കുന്നു. വിസ സ്റ്റാമ്പ്  ചെയ്യാന്‍ ഇത് ആവശ്യമായതിനാല്‍ പലരും ഇതിനെ ഒരു ഫോര്‍മാലിറ്റി ആയി കാണുന്നു. എന്നിട്ട്, നാട്ടില്‍ നിന്ന് പറഞ്ഞുറപ്പിച്ച ശമ്പളം മാസാമാസം ഇവരുടെ ബാങ്കിലേക്ക് അയക്കുന്നു. ഇതാണ്‍ സാധാരണ നടക്കുന്നത്.


ഇനി ഇവരുടെ പണിസമയവും പണികളേയും പറ്റി നോക്കാം. കൂടുതലും കുട്ടികളെ നോക്കുക എന്നതാണ്‍ പ്രധാന പണി. അതിന്റെ കൂടെ വീട്ടുപണികളും ചെയ്യണം. സാധാരണ ഒരു വീട്ടമ്മ നാട്ടില്‍ ചെയ്യുന്ന പണികള്‍ തന്നെ. ഭക്ഷണം ഉണ്ടാക്കുക, അടിച്ചു വാരുക (ഒരു ബെഡ്‌റൂം ഉള്ള ഫ്ലാറ്റ് അല്ലെങ്കില്‍ മാക്സിമം 3-ബെഡ്‌റൂം ഫ്ലാറ്റ്), തുണി കഴുകുക (വാഷിങ് മെഷീന്‍ ഉപയോഗിച്ച്) തുടങ്ങിയവയാണ് പ്രധാന പണികള്‍. ഇത്രയും പണി, ചെയ്യാന്‍ പരിചയം ഉള്ളവര്‍ക്ക് മൂന്നു മണിക്കൂര്‍ കൊണ്ട് എല്ലാം തീരും.  കൊച്ചു കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ ഇത്തിരി കൂടി ബുദ്ധിമുട്ട് തന്നെ. അപ്പോള്‍ പലപ്പോഴും വീട്ടമ്മ തന്നെ കുറെ പണികള്‍ ചെയ്യുന്നു എന്നതാണ് കണ്ടിരിക്കുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ സ്കൂള്‍ ബസ് വരുമ്പോള്‍ കുട്ടിയെ വഴിയില്‍ നിന്ന് കൂട്ടി കൊണ്ടു വരണം. കുട്ടി സ്കൂളില്‍ പോകുന്ന സമയം മിക്കവാറും തൊഴിലാളിക്ക് വിശ്രമിക്കാം. ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഫാമിലിയില്‍ ഒരു ഗാര്‍ഹിക തൊഴിലാളിക്ക് ജോലി ചെയ്യേണ്ടി വരുന്നത് (കുട്ടികളെ നോക്കുന്നതൊഴിച്ച്) കേവലം നാല്‍-അഞ്ച്-ആറ് മണിക്കൂര്‍ ആണ്‍.


ഇന്ത്യന്‍ കുടുംബങ്ങളുടെ കൂടെ ജോലിക്കു നില്‍ക്കുന്ന ഏകദേശം അറുപത് എഴുപത് ശതമാനം ഗാര്‍ഹിക തൊഴിലാളികളും അസംതൃപ്തരാണ് എന്നാണ് മനസ്സിലാക്കിയത്. അതുപോലെ തന്നെ ഏകദേശം എണ്‍പത് ശതമാനം തൊഴില്‍ ദാതാക്കളും അസംതൃപ്തരാണ്‍. കാരണങ്ങള്‍ പലതാണ്‍. തൊഴിലാളികളുടെ കാര്യമെടുത്താല്‍, പല സാഹചര്യങ്ങള്‍ മൂലമാണ് പലരും വിദേശത്തേക്ക് വരാന്‍ "നിര്‍ബന്ധിതരാ"കുന്നത്. പലര്‍ക്കും ഇവിടെ എത്തിപ്പെട്ടു കഴിഞ്ഞുള്ള ഏകാന്തതയുമായി താദാമ്യം പ്രാപിക്കാനാകുന്നില്ല. അയല്‍‌പക്കത്ത് പോകുകയും കുറച്ച് ലോകകാര്യങ്ങളും കുന്നായ്മയും പറയുകയുമൊക്കെ ചെയ്തിരുന്നവര്‍ പെട്ടെന്ന് ആരും സംസാരിക്കാനില്ലാത്ത ഒരിടത്തേക്കു വരുമ്പോഴുള്ള അസ്വസ്ഥത. അതുപോലെ സ്വതന്ത്രരായി നടന്നവര്‍ക്ക് പെട്ടെന്ന് സ്വാതന്ത്രയം നഷ്ടപ്പെട്ട ഒരു തോന്നല്‍. ഇതെല്ലാം കഴിഞ്ഞ് അടുത്ത ഫ്ലാറ്റിലെ തൊഴിലാളിക്ക് തന്നേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്നു എന്നറിയുമ്പോഴേക്കും ഈ അസ്വസ്ഥത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നു. അവസാനം കോണ്ട്രാക്റ്റ് കാലാവധി കഴിയാതെ തന്നെ ക്യാന്‍സലാക്കി തിരികെ നാട്ടിലേക്ക് പോകുന്നു.


യു എ ഇ-യിലേക്ക് ഒരാളെ കൊണ്ടുവരുന്നതിനുള്ള എംബസിയിലെയും എമിഗ്രേഷനിലെയും ചിട്ടവട്ടങ്ങള്‍ ഇതിലും ബ്രഹതാണ്‍. ഒരു ആളെ ജോലിക്കു കൊണ്ടു വരാന്‍ വിസ എടുക്കണെമെങ്കിലുള്ള ചടങ്ങുകള്‍ അറിഞ്ഞു കഴിയുമ്പോള്‍ തന്നെ ചിലര്‍ ആ തീരുമാനം വേണ്ടെന്ന് വക്കുന്നു.

ആദ്യമായി രക്തബന്ധത്തില്‍ ഉള്ളയാളല്ല എന്ന സര്‍ട്ടിഫിക്കറ്റ് എംബസിയില്‍ നിന്ന് വാങ്ങണം. അതും വാങ്ങി, കമ്പനി ലെറ്റര്‍ (സാലറി സര്‍ട്ടിഫികറ്റ്), ഫ്ലാറ്റിന്റെ കരാര്‍, സ്വന്തം തൊഴില്‍ കരാര്‍ എന്നിവയെല്ലാം ഹാജരാക്കി വിസ എടുക്കണം. അതിനു ശേഷം എംബസിയില്‍ പോയി അവിടുത്തെ "തൊഴില്‍ കരാര്‍" ഇംഗ്ഗ്ലിഷിലും അറബിയിലും അടിച്ച്, ഷാരിയ കോര്‍ട്ടില്‍ പോയി അറ്റസ്റ്റ് ചെയ്ത്, ഫോറിന്‍ അഫ്ഫയേഴ്സില്‍ പോയി അറ്റസ്റ്റ് ചെയ്ത് വീണ്ടും എംബസിയില്‍ ചെല്ലുമ്പോള്‍  അവിടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി 9200 ദിര്‍ഹം (ഏകദേശം ഒന്നര ലക്ഷം രൂപ) അടക്കുമ്പോള്‍ അവര്‍ സ്റ്റാമ്പ് ചെയ്തു തരും. അതു നാട്ടില്‍ കൊണ്ടു വന്ന് പോകേണ്ട ആളെയും കൂട്ടി അവരുടെ ഇന്‍ഷുറന്‍സ് തുക അടച്ച് ഫീസും അടച്ചാല്‍ മാത്രമേ എമിഗേഷന്‍ ക്ലീയറന്‍സ് കിട്ടു. പ്രായം മുപ്പതിന്‍ മേല്‍ ആകണം. അങ്ങനെ നാട്ടില്‍ നിന്ന് വരുന്ന ആളിനെ പതിനഞ്ച് ദിവസത്തിനകം എംബസിയില്‍ ഹാജരാക്കണം. അവര്‍ തൊഴിലാളിക്ക് വേണ്ട ഉപദേശമൊക്കെ കൊടുക്കും. നമ്മള്‍ പീഢിപ്പിച്ചാല്‍ എംബസിയില്‍ അറിയിക്കണം എന്ന രീതിയില്‍. അവര്ക്ക് ഒരു മൊബൈല്‍ കൊടുക്കണം (ആ നമ്പര്‍ എംബസിയില്‍ എഴുതി വക്കുമെങ്കിലും, എന്തു കൊണ്ടോ ആരെയും എംബസിയില്‍ നിന്ന് വിളിച്ച് സുഖവിവരം അന്വേഷിക്കാറില്ല) നാട്ടിലേക്ക് വിളിക്കാനുളള കാശും കൊടുക്കണം. ഇതെല്ലാം കഴിഞ്ഞ് അവര്‍ എത്ര വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകുന്നോ, അതിന്‍ മുമ്പ് അവരെ എംബസിയില്‍ ഹാജരാക്കി അവര്‍ക്കു കുഴപ്പമൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. ഈയിടെയായി അതും പോരാ, അവര്‍ക്ക് ശമ്പളം കൊടുത്തതിന്റെ തെളിവ് ഹാജരാക്കണമെന്ന് ശഠിക്കുന്നു എന്നും കേട്ടു. അതെല്ലാം കഴിഞ്ഞ് ആള്‍ ക്യാന്‍സല്‍ ചെയ്തു പോയാല്‍ മാത്രമേ മുകളില്‍ പറഞ്ഞ സെക്യൂരിറ്റി തുകക്കുള്ള ചെക്ക് (ഒരു മാസത്തിനകം) കിട്ടുകയുള്ളു. അതും വര്‍ഷം എത്ര കഴിഞ്ഞായാലും ഒരു പലിശയുമില്ലാതെ.


വിസ  പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാന്‍, മെഡിക്കല്‍ ടെസ്റ്റ്, ഐഡന്റിന്റി കാര്‍ഡ്, ഇവിടുത്തെ ഇന്‍ഷുറന്‍സ് എന്നിവക്ക് വീണ്ടും പണം ചെലവാക്കണം. അതിനു ശേഷം 5000+200 ദിര്‍ഹം ഒരു വര്‍ഷത്തേക്ക് അടച്ച് വിസ അടിക്കണം. ഇത് ഫീസ് ആണ്‍, തിരികെ കിട്ടില്ല.

നേരത്തെ പറഞ്ഞല്ലോ എണ്‍പത് ശതമാനം തൊഴില്‍ ദാതാവും തൃപ്തരായിരിക്കില്ല എന്ന്. കാരണങ്ങള്‍ പലതാണ്‍. നാട്ടില്‍ നിന്ന് പോരുമ്പോള്‍ ഉള്ള ആളായിരിക്കില്ല ഇവിടെ എത്തുന്നത്. സ്വന്തം പ്രശ്നങ്ങള്‍ കൊണ്ട് അസ്വസ്ഥരായ തൊഴിലാളികള്‍ അവരുടെ അസ്വസ്ഥതകള്‍ കാണിക്കുന്നതു മൂലം പ്രശ്നങ്ങള്‍  ഉടലെടുക്കുന്നു. മിക്കവാറും താന്‍ നാട്ടില്‍ നിന്ന് പോന്നു കഴിയുമ്പോള്‍  നാട്ടിലോ വീട്ടിലോ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ വരെ അവരെ അസ്വസ്ഥരാക്കുന്നു. പുറമേ നിന്നുള്ള ഉപദേശങ്ങളും ചില പുറംബന്ധങ്ങളും തൊഴില്‍ ദാതാവ്-തൊഴിലാളി ബന്ധത്തെ ബാധിക്കുന്നു. കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുമ്പോള്‍ കാണുന്നവര്‍ വരെ തൊഴിലാളിയോട് അടുക്കാന്‍ ശ്രമിക്കുന്നതായി കാണാറുണ്ട്. പലയിടങ്ങളിലും മൊബൈല്‍ തന്നെ ഇതിലും വില്ലന്‍ കഥാപാത്രം. പല കേസിലും തൊഴിലാളികള്‍ കബളിക്കപ്പെടുമ്പോള്‍ ചില കേസുകളില്‍ തൊഴിലാളികള്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. (ചോദ്യം വേണ്ട, ഇതിന് രണ്ടിനും സാക്ഷിയായിട്ടുണ്ട്.). ഇതിന്റെ എല്ലാം തലവേദന അനുഭവിക്കുന്നത് "സ്പോണ്‍സര്‍"എന്ന പാവം തൊഴില്‍ ദാതാവ്.


എന്റെ അറിവില്‍ പെട്ടവയില്‍ വലരെ കുറച്ച് കേസില്‍ മാത്രമേ തൊഴിലാളികള്‍ പീഢിക്കപ്പെടുന്നുള്ളു. (പീഢനം എന്നാല്‍ മാനസിക ശരീരിക പീഢനം, ലൈംഗിക പീഢനം അല്ല). നിയമങ്ങള്‍ കര്‍ശനമായതിനാലും, ഇത്രയും കടമ്പകള്‍ കടന്നു വരുന്നതിനാലും, കുറെ പണനഷ്ടം വരുന്നതിനാലും തൊഴില്‍ ദാതാക്കള്‍ കഴിവതും "അഡ്ജസ്റ്റ്"ചെയ്തു പോകാറാണ്‍ പതിവ്.

:::::::::::::::: x x :::::::::::::::: x x :::::::::::::::: x x :::::::::::::::: x x
 
ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളിലെ കാര്യം. ഇവിടെ സ്പോണ്‍സറിന്റെ പക്കല്‍ നിന്ന് ചാടി പോകുന്നത് കുറവാണ്‍. ചാടി പോയി ആജീവനാന്തം പണി ചെയ്താലും ഇവിടെ സിറ്റിസണ്‍ഷിപ്പ് കിട്ടില്ല. എവിടെ വച്ചെങ്കിലും പിടിക്കപ്പെട്ടാല്‍ ജയില്‍വാസവും നാടു കടത്തലും. ജോലിക്കു നിര്‍ത്തുന്നവന്‍ 50000 ദിര്‍ഹം പിഴയും. ഇതു കൊണ്ട് തന്നെ ആ സാഹസം ചെയ്യാന്‍ ആരും മെനെക്കെടാറില്ല.

എന്നാല്‍ പാശ്ചാത്യനാടുകളില്‍  അങ്ങനെയല്ല എന്നാണ് കേട്ടിരിക്കുന്നത്. അഞ്ചു വര്‍ഷം ആ രാജ്യത്ത് പിടിക്കപ്പെടാതെ കഴിഞ്ഞു കൂടിയാല്‍ പോലും സിറ്റിസണ്‍ഷിപ്പ് കിട്ടും എന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെയാനെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗാര്‍ഹിക തൊഴിലാളി വിസ സംഘടിപ്പിക്കാന്‍ എത്ര കുറഞ്ഞ ശമ്പളം ആണെങ്കിലും ഏത് കരാറിലും ഒപ്പുവക്കാന്‍ പലരും തയ്യാറാകും.  ഒരു മാസം വീട്ടു പണിയെടുക്കാന്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ ശമ്പളം കൊടുക്കാന്‍ എത്ര ഇന്ത്യാക്കാര്‍ തയ്യറാകും? അപ്പോള്‍ മുകളില്‍ പറഞ്ഞ പോലെ പരസ്പരം സമ്മതിച്ച തുകക്ക് മറ്റൊരു കരാര്‍ ഉണ്ടാക്കും. അതായിരിക്കില്ലേ ദേവയാനി കേസിലും സംഭവിച്ചിരിക്കുക. അതെ എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും കുറഞ്ഞ കൂലി കൊടുത്ത് തൊഴിലാളിയെ വഞ്ചിച്ചു എന്നാണ്‍ പലരും പലയിടത്തും എഴുതി കണ്ടത്. ആ തൊഴില്‍ ദാതാവിന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍ അതെത്രമാത്രം ശരിയാണെന്ന് സംശയമുണ്ട്. അമേരിക്കന്‍ നിയമങ്ങളുടെ ലംഘനമാണ്‍ ദേവയാനി നടത്തിയത് എന്ന് പറയുമ്പോഴും അതിനെ ന്യായീകരിക്കാന്‍ പറ്റില്ലയെങ്കിലും മറ്റു പലരും  ചെയ്യുന്ന  കുറ്റമാണ്‍ ദേവയാനി ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു.


ഇനി ഇവിടെയാണ് എംബസിയുടെ ഇരട്ടത്താപ്പ്. യു എ ഇ-യിലെ ഒരു സാധാരണ ഇന്ത്യാക്കാരന്‍ കൊണ്ടു വരുന്ന തൊഴിലാളിക്ക് ഇന്ത്യന് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത് മിനിമം 1100 ദിര്‍ഹം ആണ്‍. പരസ്പര ധാരണയില്‍ വരുന്ന ആള്‍ക്ക് കൊടുക്കുന്നത് പതിനായിരമോ പന്തീരായിരമോ ആണെന്നറിയാവുന്ന എംബസിക്കാര്‍  സെക്യൂരിറ്റി തുകയുടെ ബലത്തില്‍ 1100 ദിര്‍ഹം തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍ഫെര്‍ ചെയ്തതിന്റെ തെളിവുകള്‍ ചോദിക്കുന്നു. നേരെ മറിച്ച് അവരുടെ തന്നെ ഉദ്യോഗസ്ഥ പരസ്പരം ഉണ്ടാക്കിയ കരാറില്‍ പറഞ്ഞ ശമ്പളം കൊടുക്കുന്നതിനെ അനുകൂലിക്കുന്നു.

ഇങ്ങനെ വിദേശ ഇന്ത്യാക്കാരുടെ ഗാര്‍ഹിക തൊഴിലാളി പ്രശ്നം കുറെയേറെ കുരുക്കുകള്‍ നിറഞ്ഞതാണ്‍. അത് മാറി മാറി വരുന്ന നിയമങ്ങളും നയങ്ങളും കൊണ്ട് കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുമുണ്ട്. ഭാവിയില്‍ ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു പോകുന്നത് വിദേശ ഇന്ത്യാക്കാര്‍ നിര്‍ത്തും എന്നാണ്‍ തോന്നുന്നത്.

:::::::::::::::: x x :::::::::::::::: x x :::::::::::::::: x x :::::::::::::::: x x
 
ഈ ലിങ്ക് കൂടി നോക്കൂ... ഒരാളെ കൊണ്ടു വരാന്‍ ഉള്ള മാസക്കണക്ക് ഇതില്‍ കാണാം
 

Thursday, November 28, 2013

ഒരു മതം വേറൊരു മതത്തെ കാണുമ്പോള്‍ !!

----<< " സര്‍പ്പത്തെ തിന്മയുടെയും സാത്താന്‍റെയും പ്രതീകമായിട്ടാണ്‌ ബൈബിളില്‍ നാം കാണുന്നത്. എന്നാല്‍, ഹൈന്ദവ അവതാരങ്ങളുടെയെല്ലാം ശരീരമാസകലം സര്‍പ്പത്തെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്! ശിവന്‍ കഴുത്തില്‍ മാലയായി ധരിക്കുമ്പോള്‍ പത്മനാഭന്‍റെ ശയനംതന്നെ പാമ്പിന്‍റെ പുറത്താണെന്ന് നമുക്കറിയാം! ഇത്തരത്തില്‍ പാമ്പുമായുള്ള അഭേദ്യമായ ബന്ധം സൂചിപ്പിക്കുന്നത് പിശാചില്‍നിന്നുള്ള ഉത്ഭവത്തെയാകുന്നു.">>-----

---------<<" ഹിന്ദു ദേവന്മാരില്‍ ഉഗ്രപ്രതാപിയാണ് ശിവന്‍! ഈ ശിവനുമായി മുഹമ്മദിനുള്ള ബന്ധം വളരെ വ്യക്തമായി കാണാന്‍ കഴിയും. ഇവര്‍ ഇരുവരും ശിരസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ചന്ദ്രക്കല ആയത് അവിചാരിതമായിട്ടല്ല. മുഹമ്മദിനും ഇസ്ലാം മതക്കാര്‍ക്കും ചന്ദ്രന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രതീകമായത് അല്ലാഹുവെന്ന ചന്ദ്രദേവനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം നിലലനില്‍ക്കുന്നതെന്ന കാരണത്താലാണ്! അതുകൊണ്ട് ഇസ്ലാംമതക്കാര്‍ ചന്ദ്രനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.">> ---------------

------------<<<സ്ത്രീവേഷത്തില്‍ കണ്ടാല്‍ മഹാവിഷ്ണുവിനെപ്പോലും വെറുതെ വിടാത്തവനായിരുന്നു ശിവന്‍ എന്നതിന്‍റെ തെളിവാണ്, വിഷ്ണുവിന്‍റെ മോഹിനിരൂപമായ വിഷ്ണുമായയില്‍ അയ്യപ്പനെ ജനിപ്പിച്ചത്. മുഹമ്മദുമായുള്ള ശിവന്‍റെ മറ്റൊരു വലിയ സാമ്യമാണ് ലൈംഗീക വിഷയത്തിലുള്ള പൊരുത്തം. സ്ത്രീരൂപം കണ്ടാല്‍ സ്വന്തം മകന്‍റെ ഭാര്യയെപ്പോലും പ്രാപിക്കാന്‍ തയ്യാറാകുന്ന മുഹമ്മദുമായി ശിവനെ ചേര്‍ത്തുവയ്ക്കുന്ന ഘടകങ്ങളിലൊന്ന് ഇതുതന്നെ! അയ്യപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതീഹ്യം  ഇങ്ങനെയാകുന്നു: അരയകുലത്തില്‍പ്പെട്ട കണ്ടനും കറുത്തമ്മയ്ക്കും പൊന്നമ്പലമേട്ടിലെ ഗുഹയില്‍ ജനിച്ച പൊന്നമ്പലവാസനാണ് അയ്യപ്പന്‍! ഏതായാലും ഈ അയ്യപ്പന്‍റെ പിതൃത്വം ഏറ്റെടുത്തുകൊണ്ട് സകല പിശാചുക്കളും ‍ ഇറങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കരുത്....  അയ്യപ്പന്‍ ആരുടെ മകനാണെങ്കിലും അത് പിശാചാണെന്ന കാര്യത്തില്‍ മനോവയ്ക്ക് യാതൊരു സംശയവുമില്ല!>>> ------------

--- <<<"ഇസ്ലാമിനോട് ഒരു കാര്യംകൂടി ഹൈന്ദവര്‍ ചോദിക്കുന്നുണ്ട്: സനാതനധര്‍മ്മത്തെ രഹസ്യമായി അനുകരിക്കുന്ന മുസ്ലിങ്ങള്‍ എന്തുകൊണ്ടാണ് പരസ്യമായി ഇതിനെതിരായ നിലപാടെടുക്കുന്നത് എന്നാണ് ഇവരുടെ സംശയം. എന്നാല്‍, ഇതിന്‍റെ ഉത്തരം ആത്മീയജ്ഞാനമുള്ള ഏതൊരു ക്രൈസ്തവനും അറിയാം! ഹിന്ദുത്വവും ഇസ്ലാമികതയും ഒരേതൂവല്‍പ്പക്ഷികള്‍ ആണെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കേണ്ടത് സാത്താന്‍റെ ആവശ്യമാണ്‌! അല്ലാഹുവെന്ന പേരില്‍ വിലസുന്നവന്‍ സാത്താനാണെന്ന സത്യം ഒറ്റയടിക്ക് വെളിപ്പെട്ടാല്‍, ‍ താന്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം  നാശക്കൂമ്പാരമാകും എന്നകാര്യം ആരെക്കാളും നന്നായി മുഹമ്മദിനറിയാം! " >>>--------

xxxxxxxxxxxxxxxxxx     ::::::::::::::::      xxxxxxxxxxxxxxxxxxx

ഇതൊന്നുമെന്റെ വാക്കുകള്‍ അല്ല. ഇതെല്ലം "മനോവ ക്രിസ്ത്യന്‍ ജേര്‍ണല്‍"  എന്ന പേരില്‍ നടത്തുന്ന  ഓണ്‍ലൈന്‍ ജേര്‍ണലില്‍ നിന്നാണ്. തങ്ങളുടെ മതത്തിലെ നന്മകളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനേക്കാള്‍ മറ്റു മതങ്ങളെ എന്തൊക്കെ രീതിയില്‍ ഭല്‍സിക്കാം എന്നതിലാണ് ഇതിന്റെ നടത്തിപ്പുകാര്‍ ഗവേഷണം നടത്തുന്നത് എന്ന് തോന്നുന്നു. എന്തായാലും നല്ല നല്ല കുറെ ലേഖനങ്ങളിലൂടെ മതങ്ങളും ദൈവങ്ങളും എല്ലാം തട്ടിപ്പാണെന്ന് ഇവര്‍ തന്നെ കാണിച്ചു തരുന്നു.

ക്രിസ്ത്യന്‍ മതത്തിലെ തന്നെ വിവിധ വിഭാഗങ്ങളെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട് എന്നത് ക്രിസ്ത്യന്‍ മതത്തിലെ അന്തച്ഛിദ്രങ്ങളും വെളിവാക്കുന്നുണ്ട്. ഇതറിയണമെങ്കില്‍ ഈ ജേര്‍ണല്‍ പ്രചരിപ്പിക്കുന്ന ചില ഫേസ്‌ബൂക് ഐ ഡി കളിലൂടെ പോകണം. മതങ്ങള്‍ മനുഷ്യനെ എങ്ങനെയൊക്കെ  ചിന്തിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായ കുറെ അധികം ലേഖനങ്ങള്‍ ഇതില്‍ കാണാന്‍ സാധിച്ചു.

അഭിനന്ദനങ്ങള്‍ ദുബായ് - World Expo 2020

World Expo 2020 ദുബായില്‍ നടക്കുമെന്ന് കേട്ടപ്പോള്‍ പലരും സന്തോഷത്തോടെ അഭിനന്ദന പോസ്റ്റുകള്‍ ഫേസ്‌ബൂക്കില്‍ ഇട്ടു. ചുരുക്കി പറഞ്ഞാല്‍ ഇന്നലെ വൈകിട്ട് യു എ ഇ പ്രവാസികളുടെ സ്റ്റാറ്റസുകളില്‍ തൊണ്ണൂറ് ശതമാനവും ഇതുമായി ബന്ധപ്പെട്ടതായിരിക്കും എന്ന് തോന്നുന്നു.

എന്താണ് എക്സ്പോ...
The Great Exhibition, held in London in 1851, inaugurated World Expos as the hallmark events of a world aspiring to strengthen its connections, celebrate its cultural diversity and marvel at its technological wonders.

Every five years and for a period of six months, World Expos attract millions of visitors. The World Expo has never been held in the Middle East, Africa and South East Asia in the history of the event.

The UAE was bidding to host the World Expo 2020 in Dubai under the theme ‘Connecting Minds, Creating the Future’.

World Expo 2020 കൊണ്ട് ഉണ്ടായേക്കാവുന്ന ഗുണങ്ങള്‍

  1. ഇവിടെ ജോലി ചെയ്യുന്ന പലര്‍ക്കും തങ്ങളുടെ ജോലി 2020 വരെ എങ്കിലും "തെറിക്കില്ല" അല്ലെങ്കില്‍ ഈ ജോലി പോയാലും വേറൊന്നു "തരപ്പെടുത്താം" എന്ന ആശ്വാസമാണ്‍ ഇന്നലത്തെ അറിയിപ്പോടെ ലഭിച്ചിരിക്കുന്നത്.

2.483 ഹെക്ടര്‍ സ്ഥലത്ത് ഒരു ചെറിയ സിറ്റി തന്നെ ഇതിനായി നിര്‍മിക്കപ്പെടും. അതിനോട് അനുബന്ധിച്ച് നിരവധി റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെടും. അതിനു വെളിയില്‍ ഹോട്ടലുകള്‍ പോലെയുള്ള പല കെട്ടിടങ്ങളുടേയും പണി നടക്കും. ഇതിലൊക്കെ കുറെ പേര്‍ക്ക് ജോലി കിട്ടും. ഹോട്ടലുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ അനേകം പേര്‍ക്ക് ആ ഫീല്‍ഡില്‍ ജോലി കിട്ടും. (എല്ലാം മലയാളികള്‍ക്കാണ്‍ നേട്ടം എന്നൊന്നും അര്‍ത്ഥമില്ല.)

3. ആറുമാസം നീണ്ടു നില്‍ക്കുന്ന World Expo 2020-യില്‍ രണ്ടു കോടി സന്ദര്‍ശകര്‍ എങ്കിലും എത്തും എന്നാണ്‍ സംഘാടകര്‍ കരുതുന്നത്. അതില്‍ നിന്ന് തന്നെ ഇത് എത്ര വലിയ ഒരു "പരിപാടി"ആണെന്ന് ഊഹിക്കം.

4. ജോലി സാധ്യതെയെ പറ്റി പുറത്തു വന്ന ഊഹക്കണക്ക് അനുസരിച്ച് 270,000 നേരിട്ടുള്ള അവസരങ്ങളും അതിന്റെ 50 മടങ്ങ് നേരിട്ടല്ലാതെയുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടും. എത്രത്തോളം ശരിയാണെന്ന് അറിയില്ല. (ഒരു സ്മാര്‍ട്ട് സിറ്റിക്ക് തൊണ്ണൂറായിരം എന്ന കണക്കനുസരിച്ക്‍ കൂടുതലല്ല എന്ന് തോന്നുന്നു )

  ---------------- ------------------ ------------------------

കുറച്ച് വിവരങ്ങള്‍ World Expo 2020 വെബ്‌സൈറ്റില്‍ നിന്നും.http://www.expo2020dubai.ae/en/

Wednesday, November 6, 2013

യുഗങ്ങളും മഹാഭാരതവും

ശിലായുഗം (Stone Age)

  പ്രപഞ്ചോല്പത്തി മുതല്‍ ബി സി അയ്യായിരം വരെയുള്ള നീണ്ട കാലയളവിനെ നമുക്ക് ശിലായുഗം എന്ന് വിശേഷിപ്പിക്കാം അന്ന് മനുഷ്യനും അവന്റെ പൂര്‍‌വ്വികരും കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റുമാണ്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്.

വെങ്കലയുഗം (Bronze Age)

ഏകദേശം BC 3300-ഓടു കൂടി വെങ്കലത്തിന്റെ ഉപയോഗം തുടങ്ങി. ആഭരണങ്ങള്‍ക്കും പാത്രനിര്‍മ്മാണത്തിനുമൊക്കെ വെങ്കലം ഉപയോഗിച്ചു വന്നു. ആവശ്യത്തിന്‍ ബലമില്ലാതിരുന്നതിനാല്‍ ആയുധം ഉണ്ടാക്കാന്‍ വെങ്കലം ഉപയൊഗിച്ചിരുന്നില്ല. ആ കാലഘട്ടം ഏകദേശം BC1300 വരെ നീണ്ടു എന്നു പറയാം.

അയോയുഗം (Iron Age)

BC 1700-ഓട് കൂടി ഇരുമ്പ് കണ്ടു പിടിക്കപ്പെട്ടു. അതുനു മുമ്പ് തന്നെ ഉല്‍ക്കാശകലങ്ങളില്‍ നിന്ന് ഇരുമ്പ് വേര്‍ തിരിച്ചെടുത്തിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും BC 1200-നു ശേഷമാണ്‍ ഇരുമ്പ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഇരുമ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതും ഈ കാലഘട്ടത്തില്‍ ആണെന്ന് പറയപ്പെടുന്നു. BC 1100-ഓട് കൂടി എത്തിയ ആര്യന്മാര്‍ ആണ്‍ ഇരുമ്പിന്റെ ഉപയോഗം ഇന്ത്യയില്‍െത്തിച്ചതെന്നും ചിലര്‍ പറയുന്നു. കൗടില്യന്റെ അര്‍ത്ഥശസ്ത്രത്തില്‍ ഇരുമ്പിനെ പറ്റി പറഞ്ഞിട്ടുണ്ട്. അത് BC മൂന്നാം നൂറ്റാണ്ടിലെ കാര്യം. പിന്നീടീങ്ങോട്ട് ഇരുമ്പ് ആണ്‍ എല്ലാ കാര്യത്തിനും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം.

  ************************ *************************

മുകളില്‍ ഇത്രയും ചുരുക്കി പറഞ്ഞ കാര്യങ്ങള്‍ ചില സംശങ്ങള്‍ തീര്‍ക്കാനാണ്... മഹാഭാരതകഥ നടക്കുന്നത് എന്നാണ് എന്ന ചോദ്യത്തിന്‍ ഉത്തരം തേടിയുള്ള യാത്ര ആയിരുന്നു. പലയിടത്തും പലതും കണ്ടു. ലോജിക്കലി കഥ നടക്കാന്‍ സാധ്യതയുള്ളത് BC 1000-നു ശേഷമായിരിക്കണം. കാരണം മഹാഭാരതത്തില്‍ ഇരുമ്പിനെ കുറിച്ചുള്ള പല പ്രസ്ഥാവനകളുമുണ്ട് എന്നത് തന്നെ. അമ്പ് ഉപയോഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. പിന്നെ, ധൃതരാഷ്ട്രാലിംഗനം, ആ ഇരുമ്പുലക്കയും പിന്നെ ശ്രീകൃഷ്ണന്റെ അന്ത്യവും ഒക്കെ ഇരുമ്പുമായി ബന്ധപ്പെട്ടതാണ്‍.


നിഗമനങ്ങള്‍ :

1: ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ ശ്രീകൃഷണന്‍ ജനിച്ചതും മഹാഭാരത കഥ നടന്നതും അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പല്ല.

2: ത്രേതായുഗത്തില്‍ ശ്രീരാമന്‍ ഉപയോഗിച്ചതും അമ്പ് തന്നെയാണെന്നതിനാല്‍ ആ കഥയും മുകളീല്‍ പറഞ്ഞ കാലഘട്ടത്തില്‍ തന്നെ നടന്നതാവണം..

ചുരുക്കം: പുരാണ കഥകള്‍ കഥകളായി തന്നെ വിശ്വസിക്കണം, അതിലെ സാരാംശം ഗ്രഹിക്കണം, അതില്‍ പറയുന്ന നല്ലതെല്ലാം മനസ്സിലാക്കണം. അതല്ലാതെ ഇന്നു പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ "കഥകളും" നടപ്പില്‍ വരുത്താന്‍ ചിലര്‍ ശ്രമിക്കുന്ന "അജണ്ടയും" മനസ്സിലാകാതെ ഇതെല്ലാം വള്ളി പുള്ളി വിടാതെ വിഴുങ്ങുന്ന വിഡ്ഡികള്‍ ആകാതിരിക്കുക..

Sunday, October 13, 2013

ജസീറയുടെ സമരം - ഭാവുകങ്ങള്‍

ജസീറ സമരപ്പന്തല്‍ എന്തിന് ഡല്‍ഹിയിലേക്ക് മാറ്റി എന്ന് ചോദിച്ചവരുണ്ട്. സ്വന്തം നാട്ടില്‍ നടത്തിയ സമരത്തിനു ശേഷം രണ്ടു മാസം തിരുവനന്തപുരത്തു സമരം നടത്തിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ( ഇടതു വലതു പക്ഷാഭേതം ഇല്ല) ആ സമരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറായില്ല. എന്തു കൊണ്ടെന്ന് ചോദ്യത്തിനുള്ള ഉത്തരം എല്ലാവര്‍ക്കും അറിയാം എന്ന് കരുതാം. ഡല്‍ഹിയിലേക്ക് സമരം മാറ്റി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ചിത്രം മാറി (കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യം തല്‍ക്കാലം ചോദിക്കുന്നില്ല). രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയാണ്‍ അങ്ങേര്‍ക്കും ആകുലത. (പഠിക്കാന്‍ പോകാത്ത അല്ലെങ്കില്‍ അതിന്‍ കഴിവില്ലാത്ത അനേകം കുട്ടികള്‍ കേരളത്തിലുണ്ടെങ്കിലും അവരെ ഒന്നും ആരും കാണുന്നില്ലേ എന്നത് മറ്റൊരു ചോദ്യം). വി ഡി സതീശനോ വേണു ഗോപാലോ മറ്റാരൊക്കെയോ സമര പന്തലില്‍ ചെന്ന് സുഖവിവരം തിരക്കി പോലും. കേരളത്തില്‍ വച്ച് അത് ചെയ്തു കൂടായിരുന്നോ? ജസീറക്ക് കൊടുത്ത ഉറപ്പ് പാലിക്കുന്നുണ്ടോ എന്നെങ്കിലും അന്വേഷിച്ചോ ഈ മാന്യന്മാര്‍? സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ പറയുമ്പോഴും ഏതെങ്കിലും യുവജന സംഘടനകളോ വിദ്ധ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ ജസീറയെ പിന്താങ്ങുവാന്‍ (എന്റെ അറിവില്‍) കേരളത്തില്‍ ഇല്ലായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്‍. ഇടക്ക് ചില ഒറ്റപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. ഡല്‍ഹിയിലെ അക്രമങ്ങളെ കുറ്റം പറയുമ്പോഴും അവിടെയുള്ള വിദ്ധ്യാര്‍ത്ഥി സംഘടനകള്‍ ജസീറക്ക് പിന്തുണയുമായി എത്തുന്നു എന്നത് ഒരു നല്ല ലക്ഷണമായി കാണുന്നു. ജസീറയുടെ സമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

പൈലീന്‍ ദുരന്തനിവാരണം- സാങ്കേതിക വിജയം

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മനുഷ്യനെ എങ്ങനെയെല്ലാം രക്ഷിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‍ ഇന്നലെ നാം കണ്ടത്. പണ്ടായിരുന്നെങ്കില്‍ നടന്നേക്കാമായിരുന്ന ഒരു വന്‍ ദുരന്തമാണ്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വിദഗ്ദരും സര്‍കാരും നമ്മൂടെ സൈന്യവും ഒത്തു ചേര്‍ന്ന് കുരെയെങ്കിലും തടഞ്ഞത്. കുറഞ്ഞ പക്ഷം ആള്‍നാശത്തിന്റെ കണക്കിലെങ്കിലും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ ഗതിയും വേഗവും ഏകദേശം കൃത്യമായി പ്രവചിച്ചത് നമ്മള്‍ തന്നെ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ സഹായത്തോടെ ആണെന്നത് അഭിമാനാര്‍ഹം തന്നെ. ചന്ദ്രയാന്‍ വിക്ഷേപണം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍ ) നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ ധാരാളം ഉണ്ട്. വെറുതെ പണം ധൂര്‍ത്തടിക്കുന്നു എന്നായിരുന്നു എന്ന ആക്ഷേപം. ഇന്‍‌സാറ്റ് പദ്ധതിയുടെ തുടക്കത്തില്‍ അങ്ങനെ ഒരു അക്ഷേപം ഉണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടായിരുന്നുവെങ്കിലും ഇല്ലെങ്കിലും അന്ന് അതിനു വേണ്ടി ചിലവാക്കിയ പണം ഇതുപോലെയൊക്കെയുള്ള അവസരങ്ങളില്‍ മുതലായി എന്നാണ്‍ എനിക്ക് തോന്നുന്നത്. നമ്മുടെ ചൊവ്വാ ദൗത്യത്തിനും ഇതു പോലെ തന്നെയുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരും. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇന്ന് നമ്മള്‍ നടത്തുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അന്നത്തെ ജനതക്ക് ഉപകാരപ്രദമായേക്കും എന്നത് അതില്‍ നിന്ന് പിന്‍‌മാറാതെയിരിക്കാന്‍ നമുക്ക് പ്രേരണയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

Saturday, May 25, 2013

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ - ബോള്‍ഗാട്ടി


എന്താണ് ലുലു കണ്‍‌വെന്‍ഷന്‍ സെന്റര്‍ എന്നോ, എന്താണ് ആ പ്രോജക്റ്റ് എന്നൊ ഒന്നും അറിയാത്തവരാണ് കേരളത്തിലെ തൊണ്ണൂറ് ശതമാനം ആള്‍ക്കരും. അതില്‍ ഉള്‍പ്പെടുന്നവനാണ് ഞാനും. യൂസഫലി പത്രസമ്മേളനം നടത്തി " എന്നെ കയ്യേറ്റകാരന്‍ എന്നു വിളിച്ചില്ലേ, അതിനാല്‍ ഞാന്‍ കൂട്ടുവെട്ടി, ഞാന്‍ എന്റെ സെന്ററും കൊണ്ട് നാടു വിടുന്നു" എന്ന് പറയുന്ന നിമിഷം,  കേരളത്തിന്റെ വികസനത്തിനു വിലങ്ങുതടിയായി ആരോ പ്രവര്‍ത്തിക്കുന്നു എന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ മനസ്സിലായി.

വായിച്ചറിഞ്ഞിടത്തോളം ഒരു കണ്‍‌വെന്‍ഷന്‍ സെന്ററും, അതിന്റെ കൂടെ ഗ്രാന്റ് ഹയാത്ത് ഹോട്ടലും ആണ് ആ പ്രോജക്ട്. ആ പ്രോജക്റ്റ് ആണ് ഇപ്പോള്‍ കേരളത്തിന് നഷ്ടപ്പെടുന്നത്. കേരളത്തിന്റെ വികസനത്തിന് വിലങ്ങു തടിയാകുന്നവര്‍, അതായത് ഇടതുപക്ഷം ജനങ്ങളോട് മാപ്പു പറയണം. മാപ്പു പറയുന്നതിന് മുമ്പ്,,,,

ഈ സെന്റര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അതു കൊണ്ട് കേരളത്തിന് എന്തൊക്കെയാണ് നഷ്ടപ്പെടുന്നത് എന്നൊക്കെ ആരെങ്കിലും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. പതിനാലായിരം തൊഴിലവസരം, ഇരുപതിനായിരം തൊഴിലവസരം, അമ്പതിനായിരം ഇന്‍‌ഡയറക്റ്റ് തൊഴിലവസരം എന്നൊക്കെ ആര്‍ക്കും പറയാവുന്നതാണ്.

ഒരു കണ്‍‌വെന്‍ഷന്‍ സെന്റര്‍ പണി തീരുന്നതു വരെ പല കമ്പനികള്‍ക്കും അവിടെ പണി കിട്ടും, പലര്‍ക്കും ആ കമ്പനികളില്‍ ജോലി കിട്ടും എന്നതൊക്കെ ഏത് പ്രോജക്ടിലും ഉള്ളതാണ്. അത് കൂടുതലും മലയാളികള്‍കാവില്ല എന്നത് കേരളത്തിലെ ഇന്നത്തെ തൊഴില്‍മേഘലയെ അറിയുന്നവര്‍ക്കറിയാം. ആതൊന്നുമല്ലാതെ സ്ഥിരം തൊഴിലവസരങ്ങള്‍ എത്ര കാണും എന്നതാണ് ഒരു സ്ഥാപനത്തിന്റെ തൊഴിലവസരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ എന്നത് എക്സിബിഷന്‍സ് നടത്താനുള്ള പല ഹാളുകളാണ്. അവിടെ നടക്കുന്ന എക്സിബിഷനുകളില്‍ കൂടുതലും പൊതു ജനങ്ങള്‍ക്ക് ഉള്ളതാകില്ല. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ക്ഷണം സ്വീകരിച്ചെത്തുന്ന പല കമ്പനികളിലെ ആളുകള്‍ക്കു വേണ്ടിയുള്ള എക്സിബിഷനുകള്‍ ആയിരിക്കും അവയില്‍ ഭൂരിഭാഗവും. അങ്ങനെ ഗസ്റ്റുകള്‍ വന്നാല്‍ നമ്മുടെ ഹോട്ടലുകള്‍ക്കൊന്നും ഉപയോഗം ഉണ്ടാകാതിരിക്കാനാണ് ആ കണ്‍‌വെന്‍ഷന്‍ സെന്ററിന്റെ കൂടെ ഹയാത്ത് ഹോട്ടല്‍ കൂടി തുടങ്ങുന്നത്.

ഒരു എക്സിബിഷന്‍ സെന്റര്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള വരുമാനം സാധാരണക്കാരന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. അത് ദുബായിലും അബു ദാബിയിലും ഉള്ള എക്സിബിഷന്‍ സെന്ററുകള്‍ ദിനേന കാണുന്ന ഒരു ഗള്‍ഫ് വ്യവസായി ആയ യൂസഫലിക്ക് നല്ലവണ്ണം അറിയാം. ഇങ്ങനെയുള്ള ഒരു എക്സിബിഷന്‍ സെന്ററില്‍ പതിനാലായിരമോ അതിലധികമോ സ്ഥിരം തൊഴിലവസരം കാണും എന്നത് ഒരു മിഥ്യയാണ്. ഉള്ളതില്‍ തന്നെ ഭൂരിഭാഗവും നാലാംതരം തൊഴിലവസരങ്ങള്‍ ആയിരിക്കും. ഉദാഹരണമായി ക്ലീനേഴ്സ്, ഓഫിസ് ബോയ്സ് തുടങ്ങിയവ. അതിനൊട് ചേര്‍ന്നു തുടങ്ങുന്ന ഹയാത്ത് ഹോട്ടല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആണ്. അതില്‍ ഉണ്ടാകുന്ന തൊഴിലവസങ്ങള്‍ അത് ഹോട്ടലുകാര്‍ തീരുമാനിക്കും.

ഈ ഒരു എക്സിബിഷന്‍ സെന്ററും ഹോട്ടലും തുടങ്ങി ആ വ്യവസായ ഗ്രൂപ്പിനും മാത്രം ലാഭം ഉണ്ടാക്കാന്‍ വേണ്ടി ബോള്‍ഗാട്ടി ദ്വീപില്‍ ചെറിയ പാട്ടത്തിന് സ്ഥലം വിട്ടുകൊടുക്കുക എന്നത്
ആത്മഹത്യാപരം തന്നെയാണ്. അത് ഇടതുപക്ഷം ആയാലും വലതു പക്ഷം ആയാലും. എല്ലാത്തിനും എന്റെ പക്കല്‍ ഗവണ്മെന്റ് കടലാസുകള്‍ ഉണ്ടെന്ന് പറയുന്ന യൂസഫലി നാട്ടുകാരെ കളിയാക്കുകയാണോ എന്ന് സംശയം. കാരണം ഇത്രയും മുതല്‍ മുടക്കുന്ന ഒരാള്‍ക്ക് പേപ്പറുകള്‍ ഒപ്പിക്കാന്‍ ഒരു വിഷമവും ഉണ്ടാകില്ല എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. തീരദേശ നിര്‍മ്മാണ നിയമങ്ങളും മാറ്റി മറിച്ച പേപ്പറുകളും അതില്‍ കാണും. ആ പേപ്പര്‍ വര്‍ക്കുകളില്‍ എന്തോ തരികിട ഉള്ളതു കൊണ്ടല്ലേ ഇടതുപക്ഷത്തിന്റെ പിടലിയില്‍ കുറ്റം ചാര്‍ത്തി യൂസഫലി പ്രോജക്റ്റ് അവസാനിപ്പിക്കുന്നതെന്നാണ് എന്റെ സംശയം. അതായത്, ആരെങ്കിലും കുത്തിപ്പൊക്കിയാല്‍ ആ പ്രോജക്ടിന് സ്റ്റേ വരുവാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടൂള്ള ഒരു രക്ഷപെടല്‍ . ഒരു പ്രശ്നവുമില്ലാതെ വെറുതെ ഒരു പ്രോജക്ട് ഉപേക്ഷിക്കാന്‍ മാത്രം വിഡ്ഡിയാണൊ മിസ്റ്റര്‍ യൂസഫലി???

 

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി