ഇന്നത്തെ തീയതി :
Showing posts with label നാട്ടുകാര്യം. Show all posts
Showing posts with label നാട്ടുകാര്യം. Show all posts

Monday, April 28, 2014

ദേവസ്വം ബോര്‍ഡ് - രാജഭരണകാലത്തും ശേഷവും

കൊല്ലവര്‍ഷം 927 അതായത് എ.ഡി 1812 വരെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം അതാത് ദേവസ്വങ്ങളുടെ കീഴില്‍ ഹിന്ദുക്കള്‍ തന്നെ നടത്തിയിരുന്നു. ആ സമയത്താണ് മണ്‍റോ സായിപ്പ് റസിഡന്റായി വരുന്നത്. അന്നത്തെ "രാജ്ഞി" ലക്ഷീറാണി മൈനറായിരുന്നത് കൊണ്ട് അവരെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ മണ്‍റോയെ ദിവാന്‍‌ജി ആയി നിയമിച്ചു. അദേഹത്തിന്റെ ഉപദേശപ്രകാരം 378 അമ്പലങ്ങളും അവയുടെ സ്വത്തായ 65,000 ഏക്കര്‍ പുരയിടങ്ങളും 60 ലക്ഷപ്പറ നിലം ഇവയെല്ലാം കൂടി സര്‍ക്കാരിലേക്കെടുത്തു. അതിനു ശേഷം 1123 മൈനര്‍ ക്ഷേത്രങ്ങള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു.

മേല്പ്പറഞ്ഞ അമ്പലങ്ങള്‍ സര്‍ക്കാര്‍ അധീനതയില്‍ ആയതില്‍ പിന്നെ അവിടെ ശരിയായ രീതിയില്‍ പൂജകളോ കര്‍മ്മങ്ങളോ നടന്നിരുന്നില്ല. ഉടമസ്ഥന്മാര്‍ക്കു യാതൊരു അധികാരവും ഇല്ലാതായി. അവരുടെ അഭിപ്രായത്തെ അവഗണിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ക്ഷേത്രങ്ങള്‍ക്കായി ഒന്നും സര്‍ക്കാര്‍ ചെയ്തില്ല.ക്ഷേത്രക്കുളങ്ങള്‍ നന്നാക്കിയില്ല. പല്‍സ് ക്ഷേത്രങ്ങളും നാമാവശേഷമായി. കിഴക്കേ മലയോരത്തുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും മണ്ണിനടിയിലായി. അവയുടെ സ്വത്ത് മുഴുവനും അഹിന്ദുക്കളുടെ കൈവശമായി.

ഇരുപതാം നൂറ്റാണ്ട് ആയപ്പോള്‍ കൃസ്ത്യന്‍ സ്കൂളുകള്‍ക്കും മിഷണറി പ്രവര്‍ത്തനങ്ങളിക്കും ധാരാളം സഹായങ്ങള്‍ തിരുവിതാംകൂര്‍ രാജാവില്‍ നിന്നുണ്ടായി. തീര്‍ച്ചയായും അത് ബ്രിട്ടീഷുകാരെ സന്തോഷിപ്പിക്കാന്‍ തന്നെയാണ്‍. പത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപം തന്നെ സ്കൂളു തുടങ്ങി.

(തിരുവിതാംകൂറില്‍) വിദേശികളായ ഒരു കൂട്ടം ബ്രാഹ്മണരുടെ വിളനിലങ്ങളായി മാറി ഈ ദേവസ്വം. നമസ്കാര ചോറും പലഹാരങ്ങളും ഉള്‍പ്പെടെ എല്ലാം കയ്യടക്കിയ, വിധിപ്രകാരം പൂജ ചെയ്യാനറിയാത്ത, മലയാളഭാഷ എഴുതുവാനും വായിക്കാനും അറിയാത്ത ഈ ബ്രാഹ്മണര്‍ ഒരു കാലത്ത് ദേവസ്വം ഉടമസ്ഥരായിരുന്ന നായന്മാരെ ദേവസ്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. തീര്‍ത്ഥവും പ്രസാദവും പട്ടിക്ക് എച്ചില്‍ എന്ന പോലെ എറിഞ്ഞു കൊടുത്തു. (പല അമ്പലങ്ങളിലും ഇപ്പോഴും ഇങ്ങനെ തന്നെ). അബ്രാഹ്മണര്‍ക്ക് അമ്പലങ്ങളില്‍ മണി അടിക്കാന്‍ പാടില്ല, മണ്ഡപത്തില്‍ പ്രവേശിക്കാന്‍ പാടില്ല, ഊട്ടുപുരയില്‍ ചോറില്ല അങ്ങനെ നിരവധി വിലക്കുകള്‍.

മറ്റൊരു ആരോപണമാണ് ദേവസ്വം ഡിപ്പര്‍ട്ട്മെന്റിലെ ബ്രാഹ്മണമേധാവിത്വം. അവിടെയും നായന്മാര്‍ തഴയപ്പെട്ടു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ബ്രാഹ്മണന്മാരായി. ആണ്ടു തോറും 25 ലക്ഷം ചിലവു ചെയ്യുന്ന (1936-ലെ കണക്കാണ്) ദേവസ്വം ബോര്‍ഡ് ഒരു കമ്മീഷണറുടെ ഇഷ്ടത്തിനാണ് അന്നും നടന്നിരുന്നത്. ധര്‍മ്മക്കഞ്ഞിക്കു ചിലവാക്കുന്ന സംഖ്യ ശ്രീമൂലം ഷഷ്ട്യാബ്ദപൂര്‍ത്തി സ്മാരക ഹിന്ദുമഹിളാമന്ദിരത്തിനു കൊടുക്കാതെ കണ്ണമ്മൂല കൃസ്ത്യന്‍ മിഷനു കൊടുത്തു എന്നും പറയുന്നു.   1925-ല്‍ ദിവാന്‍ജിയെ ദേവസ്വം ഭരണത്തില്‍ നിന്ന് എടുത്തു കളഞ്ഞെങ്കിലും 1932 ആയപ്പോള്‍ വീണ്ടും ദിവാനു ഭരണ ചുമതല നല്‍കി. ദിവാന്‍‌ജിയുടെ ഭരണത്തില്‍ നായന്മാര്‍ക്കു എല്ലാ അധികാരങ്ങളും നഷ്ടമായി.
                     xx :::::::::::::::::::::::::::::::::::::::::::::::::::: xx
ഇതൊക്കെയാണ് 1936 വരെയുള്ള കാര്യങ്ങള്‍. അതുവരെ അവര്‍ണ്ണഹിന്ദുക്കള്‍ക്ക് ഈ ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നത് മറ്റൊരു കാര്യം. തര്‍ക്കങ്ങളും ഈ സവര്‍ണ്ണ മേധാവിത്വവുമൊക്കെ പറയുന്നത് നായരും അതിന് മുകളിലുള്ളവരും തമ്മില്‍ ആയിരുന്നു എന്നോര്‍ക്കുക. 1936 നവംബറിലാണ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തിനും പല സമരത്തിനുമൊടുവില്‍ പ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നത്.

വിളംബരത്തിന്റെ പൂർണ്ണരൂപം

“ശ്രീപദ്മനാഭദാസ വഞ്ചിപാലസർ രാമവർമകുലശേഖര കിരീടപതിമന്നേ സുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷെർ ജംഗ്,നൈറ്റ് ഗ്രാൻ‌ഡ് കമാൻഡർ ഓഫ് ദ് ഇന്ത്യൻ എം‌പയർ, തിരുവതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം: “നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിതസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺ‌മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു”

അതിനു ശേഷം മാത്രമാണ് അവര്‍ണ്ണരെന്നു പറയപ്പെടുന്ന താഴ്ന്ന ജാതി ഹിന്ദുക്കള്‍ക്ക് ദേവസ്വം വക ക്ഷേത്രങ്ങളിലെങ്കിലും പ്രവേശിക്കാനായത്. ഇങ്ങനെയൊക്കെയാണ് പ്രജാക്ഷേമ തല്പരരായ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നായന്മാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളെ പരിപോക്ഷിപ്പിച്ചിരുന്നത്. ചുരുക്കി പറഞ്ഞാല്‍ തിരുവിതാം‌കൂര്‍ ഗവണ്മെന്റിന്റെ ഒന്നര നൂറ്റാണ്ടോളം നീളുന്ന ദേവസ്വം ഭരണം കൊണ്ട് ഹിന്ദുസമുദായം ക്ഷയിച്ചു, നാട്ടിലെ നമ്പ്പൂതിരി സമൂഹം ക്ഷയിച്ചു, പകരം പരദേശബ്രാഹ്മണര്‍ കുബേരന്മാരായി തീര്‍ന്നു.

             xx :::::::::::::::::::::::::::::::::::::::::::::::::::: xx

ഇങ്ങനെ പലവിധത്തില്‍ നശിച്ചതും മണ്ണിനടിയിലായതും കഴിച്ചുള്ള, ക്ഷയിച്ച ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള 1194 ക്ഷേത്രങ്ങളാണ് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നതും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലേക്ക് മാറ്റപ്പെട്ടതും. (പിന്നീട് ചില ക്ഷേത്രങ്ങള്‍ കൂടി ഇതിലേക്ക് കൂട്ടി ചേര്‍ത്തിട്ടുണ്ട്). അതായത് അന്നു വരെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തിന് തത്വത്തില്‍ കൈമാറിയതെന്നര്‍ത്ഥം. അവയുടെ പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, അനുബന്ധ സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവായിട്ടുണ്ടെന്നതും വസ്തുതയാണ്.

ഇതൊന്നും അറിയാതെ അമ്പലങ്ങളെല്ലാം സര്‍ക്കാര്‍ കയ്യടക്കി വച്ചിരിക്കുന്നുവെന്നും വരുമാനം എല്ലാം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നു എന്നും മുറവിളി കൂട്ടുന്നവര്‍ ഇതൊക്കെ മനസ്സിലാക്കിയാല്‍ നന്ന്. ഇന്ന് വരുമാനം ഉള്ള അമ്പലങ്ങള്‍ ഒന്നര നൂറ്റാണ്ടോളം കയ്യടക്കി വച്ചിരുന്നത് തിരുവിതാംകൂര്‍ രാജവശത്തിന്റെ അധീനതയിലുള്ള ദേവസ്വം ബോര്‍ഡാണ്. ആ ബോര്‍ഡ് രൂപ്പീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഭൂസ്വത്തൊക്കെ അന്യാധീനപ്പെടാന്‍ കാരണം ബ്രിട്ടീഷുകാരാടുള്ള വിധേയത്വവും കെടുകാര്യസ്ഥതയുമാണ്.

           xx :::::::::::::::::::::::::::::::::::::::::::::::::::: xx

1112 തുലാമാസത്തില്‍ (1936 നവമ്പര്‍) സര്‍ സി പി-യെ കാണാന്‍ പോയ നായര്‍ വിജിലന്‍സ് കമറ്റിയോട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്

"പടയാളികളായ നിങ്ങള്‍ കൂലിക്കു വേണ്ടിയല്ല, രാജ്യത്തിനും രാജാവിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആത്മസം‌യമനവും ശിക്ഷണവുമുള്ള സമുദായത്തിന് രാഷ്ട്രീയമായ വിജയമുണ്ടാകും. നായന്മാര്‍ പട്ടാളങ്ങളുടെ നായകന്മാര്‍ എന്ന നിലയില്‍ സൈനീക പാരമ്പര്യമുള്ളവരാകുന്നു. ആ പാരമ്പര്യം ദ്യോതിപ്പിക്കുന്നത്  രാജഭക്തിയും ജീവിതത്തില്‍ ശിക്ഷണവുമാകുന്നു. ഈ ഡപ്യുട്ടേഷന്റെ ഫലമായോ ഗവണ്മെന്റിന്റെ പ്രവൃത്തിയുടെ ഫലമായോ എന്തു സംഭവിച്ചാലും നിങ്ങള്‍ നിസഹകരണം ഭാവിക്കാതെ നിങ്ങളുടെ ഭരണാധികാരിയുടെ ഭാഗത്ത് നില്‍ക്കണമെന്നുള്ള കാര്യം വിസ്മരിക്കയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു"

അതിനു ശേഷം ഇരുപത് ദിവസത്തിനകം ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നു. അന്ന് സര്‍ സി പി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അനുസരിക്കുന്നവരാണ് തിരുവിതാംകൂറിലെ ഒരു വിഭാഗം നായര്‍ തറവാട്ടുകാര്‍. അവര്‍ക്ക് ഇപ്പോഴും പൊന്നു തമ്പുരാന്‍ കഴിഞ്ഞേ എന്തും ഉള്ളൂ.

          xx :::::::::::::::::::::::::::::::::::::::::::::::::::: xx

അനുബന്ധം 1: മണ്‍റോ സായിപ്പിന്റെ കാലത്താണ് കല്ലടയിലെ തുരുത്ത് മിഷണറി സംഘത്തിന് വിട്ടുകൊടുക്കുകയും അത് പിന്നീട് മണ്‍‌റോ തുരുത്താകുകയും ചെയ്തത്. അതേ കാലഘട്ടത്തിലാണ് പൂഞ്ഞാര്‍ കൊട്ടാരത്തില്‍ നിന്ന് മൂന്നാര്‍ കുന്നുകള്‍ മണ്‍റോ കൈക്കലാക്കുന്നതും ടര്‍ണറും ഷാര്‍പ്പും ഒക്കെ തെയിലത്തോട്ടം ഉണ്ടാക്കുന്നതും. കണ്ണന്‍ ദേന കമ്പനിയും സ്വാതന്ത്ര്യത്തിനു ശേഷം പിന്നീടത് ടാറ്റാ- ഫിന്‍ലേ കമ്പനിക്ക് കൈമാറിയതും അതിനു ശേഷം നടന്നതുമൊക്കെ ചരിത്രം. 1,36,600 ഏക്കര്‍ സ്ഥലം ഇന്ന് ചുരുങ്ങിയത് ഒരു പതിനായിരം കോടി രൂപ മതിപ്പു വില കാണുമെന്ന് കരുതാം. അതും പൊതുസ്വത്ത് എന്ന പരിധിയില്‍ വരേണ്ടതായിരുന്നു.

അനുബന്ധം 2: മറ്റു പാര്‍ട്ടികള്‍ ക്രിസ്ത്യന്‍ മിഷണറികള്‍ക്ക് അതിരു വിട്ട സഹായം ചെയ്യുന്നു എന്നു പറഞ്ഞ് കരയുകയും അതേ സമയം പൊന്നു തമ്പുരാനെ സ്രാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ശക്തികള്‍ ഏറ്റവും കൂടുതല്‍ കൃസ്ത്യന്‍ പ്രീണനം നടന്നത് 1812 മുതലിങ്ങോട്ട് രാജഭരണത്തിന്റെ അവസാനം വരെയാണെന്നുള്ള വസ്തുതകള്‍ മറക്കുന്നു.

അനുബന്ധം 3: 1936-നു മുമ്പ് അധ:കൃതരായ ഹിന്ദുക്കള്‍ ജാതീയമായ വേര്‍‌തിരിവ് മൂലവും അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ മൂലവും പൊതു സമൂഹത്തില്‍ നിന്ന് തഴയപ്പെട്ടത് മുതലെടുത്ത് കൃസ്ത്യന്‍ മിഷണറിമാരും മുസ്ലിം സമുദായവും അവരെ മതം മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അന്നത്തെ സവര്‍ണ്ണമേധാവിത്വത്തിനും ഭരണകര്‍ത്താക്കളും തന്നെയല്ലേ?

           xx :::::::::::::::::::::::::::::::::::::::::::::::::::: xx

വിവരങ്ങള്‍ക്ക് അവലംബം: ദേവസ്വം ഭരണവും ഹിന്ദുമതവും;  ആറ്റുങ്ങല്‍ കെ ഗോപാലന്‍ നായര്‍ (1936-37-ല്‍ പ്രസിദ്ധീകരിച്ചത്)
ചില വിവരങ്ങള്‍ക്ക് കടപ്പാട് : ബാബുരാജ് ഭഗവതി (ബ്ലോഗില്‍ നിന്ന്)
സാങ്കേതികമായി തെറ്റുണ്ടെങ്കില്‍ പറയുക. തിരുത്തുന്നതായിരിക്കും.

Tuesday, October 11, 2011

നിര്‍മല്‍ മാധവ് പ്രശ്നം - ആകെ കണ്‍ഫ്യൂഷന്‍

ആരെ സപ്പോര്‍ട്ട് ചെയ്യും എന്നറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥ. അതാണിപ്പോള്‍.. വെടിയും പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെറി പിടിച്ചു ഓടുന്ന പോലീസിനെ കണ്ടാല്‍ എസ്.എഫ് ഐ-യെ സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നുന്നു.


ഇരുപത്തിരണ്ടായിരത്തിനു മേല്‍ റാങ്കുള്ളവര്‍ക്കും ഗവണ്‍മെന്റ് കോളജില്‍ എഞ്ചിനീയറിങ്ങ് പഠിക്കണം എന്ന് വാശി പിടിക്കുന്ന നിര്‍മലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാശ് ഉള്ളതു കൊണ്ടുമാത്രം എഞ്ചിനീയറിങ് പഠിക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍? അത് മെറിറ്റില്‍ അവിടെ പഠിക്കുന്ന് മറ്റുള്ളവരെ കൊച്ചാക്കുന്നതിന് തുല്യമല്ലേ?

അപ്പോള്‍ കുറെ പേര്‍ പറയുന്നു, എസ് എഫ് ഐ-ക്കാരുടെ തുടര്‍ച്ചയായ ആക്രമണം മൂലമാണ് ഈ നിര്‍മല്‍ പല കോളേജുകള്‍ മാറി അവസാനം ഇവിടെ എത്തുന്നതെന്ന്. അപ്പോള്‍ അയാളെ സപ്പോര്‍ട്ട് ചെയ്യുകയും എസ് എഫ് ഐ-യെ തള്ളിപ്പറയുകയും വേണം. അപ്പോഴും സംശയം ബാക്കി. അടുത്ത വര്‍ഷം ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ടാക്കി സ്വാശ്രയ കോളെജുകളില്‍ നിന്ന് വരുന്നവരെ ഒക്കെ ഗവണ്മെന്റ് എന്‍‍ചിനീയറിങ് കോളെജില്‍ ചേര്‍ക്കേണ്ടി വന്നാലോ? അത് ശരിയാകില്ല.

സകല ചട്ടങ്ങളും ലംഘിച്ച് ഒരു വിദ്യാര്‍ത്ഥിയെ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശിപ്പിച്ച ഗവണ്മെന്റ്, ഒരു തീരുമാനവും എടുക്കാതെ വെറുതെ ഇരിക്കുന്നു. അവരെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യാന്‍?
എന്തായാലും നിര്‍മല്‍ അവിടെ പഠിക്കുന്നതിനോട് യോജിക്കാനാവില്ല, ആ പോലീസുകാരന്‍ ചെയ്തത് ഒട്ടും ശരിയല്ല, എസ് എഫ് ഐ നേതാവ് റാഗിങ് ചെയ്തെങ്കില്‍ അത് ന്യായീകരിക്കാന്‍ ഒട്ടുമാവില്ല എന്നിവ തീരുമാനിച്ച് തല്‍കാലം നിര്‍ത്താം.



Monday, June 15, 2009

ശ്രീനാരായണ ഫൗണ്ടേഷന്‍ - പുതിയ SNDP?

ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി ശ്രീനാരായണ ഫൗണ്ടേഷന്‍ എന്ന പേരില്‍ പുതിയൊരു സംഘടന രൂപീകൃതമായിരിക്കുന്നു. അതിന്റെ ആദ്യ യോഗം ഇന്നലെ തിരൂരില്‍ ചേര്‍ന്നതായി വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞു. അതിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നോ ഘടന എന്താണെന്നോ ഇതു വരെ ഒരു പിടിപാടുമില്ല. SNDP-ക്ക് ബദലായല്ല പുതിയ സംഘടന എന്ന് ഭാരവാഹികള്‍ പറയുന്നുണ്ട്. SNDP-യ്കുള്ളില്‍ നിന്നു കൊണ്ട് തന്നെ ഒരു ഗ്രൂപ്പ് ആയി പ്രവര്‍ത്തിക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നുന്നത് എന്ന് കരുതുന്നു. മാതൃസംഘടനയില്‍ നിന്ന് കൊണ്ട് തന്നെ മറ്റൊരു സംഘടനയായി പ്രവര്‍ത്തിക്കുന്നത് സാധാരണമാണല്ലോ.


പക്ഷേ ഈ ഗ്രൂപ്പ് കളി സംഘടനയെ തളര്‍ത്താനാകരുത് എന്ന് മാത്രം ആഗ്രഹിക്കുന്നു. സംഘടന പിളര്‍ന്ന് മറ്റൊരു സംഘടന ആയി മാറുന്നത് ഒരിക്കലും നല്ലതിനല്ല. മഹാനായ ശ്രീ നാരായണ ഗുരുവിനെ തന്നെ ആശിര്‍‌വാദത്തോടെ ഡോ:പല്പ്പു 1903-ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം പിളരുക എന്നത് ഗുരുവിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാവും. അദ്ദേഹമായിട്ട് തുടങ്ങിയ ഒരു സം‌രഭം അത് പൂര്‍ണ്ണ ബലത്തോടെ മുന്നോട്ട് പോകേണ്ടത് ഇന്നും സമൂഹത്തിന്റെ ആവശ്യമാണ്. കാരണം ശ്രീ നാരായണ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തിലും വിലയുണ്ട്, ആവശ്യകത ഉണ്ട്. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ ഇന്ന് ആളുകള്‍ കുറവാണ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന് പറഞ്ഞു തന്ന ആ ദര്‍ശനങ്ങള്‍ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.



ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം എന്ന SNDP, വെറും AP (അധര്‍മ്മ പരിപാലനയോഗം) ആയി മാറുന്നു എന്ന തോന്നലില്‍ നിന്നാണ് പുതിയ സംഘടനയുടെ രൂപീകരണം ഉണ്ടായത് എന്ന് കരുതുന്നു. ചതയ ദിനത്തിനും കന്നി അഞ്ചിനും പിന്നെ വല്ല കല്യാണത്തിനും ചില സര്‍ട്ടിഫികറ്റുകള്‍‍ക്കുമായല്ലാതെ SNDP-യുമായി എനിക്ക് വലിയ ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ അതിനുള്ളില്‍ നടക്കുന്ന അധികാര പിടിവലിയെക്കുറിച്ചും മറ്റും പത്രങ്ങള്‍ വായിച്ചുള്ള അറിവേ ഉള്ളു.


വലിയ പണക്കാരനായതു കൊണ്ടാണോ, അല്ലെങ്കില്‍ കള്ളുവ്യവസായി ആയതു കൊണ്ടാണോ, വിടുവായത്തരം പറയുന്നതു കൊണ്ടാണോ, അതുമല്ലെങ്കില്‍ താനില്ലെങ്കില്‍ സംഘടന ഇല്ലെന്ന് ചമയന്നതു കൊണ്ടാണോ എന്നറിയില്ല, വെള്ളാപ്പള്ളി നടേശനെ എനിക്ക് അത്ര പിടിയില്ല. ശ്രീനാരായണ ഗുരുവിന്റെ ചെറിയ പടവും അതിലും വലുപ്പത്തില്‍ സ്വന്തം പടവും ഉള്ള ഒരു കലണ്ടര്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് SNDP-യുടെ പേരില്‍ അച്ചടിച്ച് എല്ലാ വീട്ടിലും തൂക്കിയിരിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായിരുന്ന ബഹുമാനവും കൂടി പോയി. ഓരോ ഇലക്ഷന്‍ വരു‍മ്പോഴും സംഘടനാ തലത്തില്‍ ആലോചിക്കാതെ തനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ നില്‍ക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഏകാധിപത്യ രീതിയും ഇദ്ദേഹം പിന്തുടരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇതിനൊക്കെ ബദലായി ഒരു ഗ്രൂപ്പ് വളര്‍ന്ന് വരേണ്ടത് ഭാവിയുടെ ആവശ്യമാണ്. അല്ലെങ്കില്‍ പുതിയ ഗ്രൂപ്പുകാര്‍ നിലവിളീക്കുന്നതുപോലെ SNDP ഒരു കുടുംബ സംഘടന ആയി മാറുന്നത് കാണേണ്ടി വരും എന്ന് എനിക്കും തോന്നിയിരുന്നു.


ഇതിനിടയിലും ചില കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു എന്ന് അറിയുന്നു. ചിലയിടങ്ങളില്‍ ആരോപണങ്ങള്‍ ഉണ്ടെങ്കിലും Micro-finance പദ്ധതി ഒരു നല്ല കാര്യമാണെന്ന് തോന്നുന്നു. നാടു വിട്ടു നില്‍‍ക്കുന്നതിനാല്‍ അതിന്റെയും പൂര്‍ണ്ണ വിവരങ്ങള്‍ എനിക്കറിയില്ല.
അതു പോലെ തുടര്‍ച്ചയായി കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ഒരു നല്ല കാര്യം തന്നെ. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയില്‍ പല ബന്ധങ്ങളും ഇല്ലാതാകുന്ന നിലക്ക് ഇത്തരം കൂട്ടായ്മകള്‍ (എല്ലാ മത സമുദായങ്ങളും ചേര്‍ന്ന ഒരു കൂട്ടായ്മയാണ് കൂടുതല്‍ അഭികാമ്യം എങ്കിലും) സമൂഹത്തിന് ആവശ്യമാണ്. ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന തലമുറ പതിയെ പതിയെ സമൂഹ ജീവി എന്ന പദവിയില്‍ നിന്ന് അകന്നു പോകും.


എന്തായാലും ഇതൊരു നല്ല തുടക്കമാകട്ടെ. ഇതുകൊണ്ട് സംഘടനക്ക് ഗുണങ്ങള്‍ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അതല്ല മറ്റൊരു സംഘടന ആയി SNDP-ക്ക് ബദല്‍ ആകാനാണ് പരിപാടി എങ്കില്‍ എന്റെ പിന്തുണ ഈ സംഘടനക്ക് "തല്‍ക്കാലം" കാണില്ല. കാരണം "വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ സംഘടന കൊണ്ട് ശക്തരാകുവിന്‍" എന്നാണ് അദ്ദേഹം പറഞ്ഞത്, അല്ലാതെ 'സംഘടനകള്‍' എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

Thursday, April 17, 2008

രാഹുലിന്റെ ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍

മഹാരാഷ്ട്രയിലെ തപ്രിയന്‍ ഗ്രാമത്തിലെ ആദിവാസിയായ ഒരു വിധവയുടെ വീട്ടില്‍ അഥിതിയായി രാഹുല്‍ ഗാന്ധി എത്തി. അവിടെ നിന്നു അവര്‍ കൊടുത്ത ആഹാരം കഴിച്ച് അവരുടെ മുറ്റത്തെ കട്ടിലില്‍ കിടന്നുറങ്ങി. രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക് " എന്റെ പ്രണാമം.

രാഹുലിന്റെ പാര്‍ട്ടി ചെയ്യുന്ന 70% കാര്യങ്ങളും ഇഷ്ടപ്പെടാത്ത , ആ പാര്‍ട്ടിയില്‍ നടക്കുന്ന കുടുംബ വാഴ്ചയെ ഇഷ്ടപ്പെടാത്ത ഞാന്‍, രാഹുലിന്റെ ഈ ഒരു പ്രവൃത്തിയെ അനുകൂലിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ എത്ര പേര്‍ ചെയ്യുന്ന കാര്യമാണത്? വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ആദിവാസികള്‍ എന്നും ദളിതര്‍ എന്നും കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജി ഉള്ളവര്‍ അല്ലേ കൂടുതല്‍ പേരും.

ഇനി അവിടെ പോയത് കൊണ്ട് രാഹുല്‍ അവര്‍ക്ക് വേണ്ടി മലമറിക്കും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ആദിവാസികള്‍ നല്‍കുന്ന തലപ്പാവും ധരിച്ച്, അവരുടെ താളത്തിനൊപ്പം ചുവടു വക്കുന്ന നേതാക്കളെ ധാരാളം കാണാം. അവരില്‍ ആരും, എന്തിന് രാഹുലിന്റെ അച്ഛനും അമ്മയും പോലും അവര്‍ക്ക് വേണ്ടി ഒത്തിരി ഒന്നും ചെയ്തതായി അറിയില്ല. എല്ലാം ഒരു നാടകം. ഇതും അങ്ങനെ ആകാം. എങ്കിലും... അഭിനന്ദനങ്ങള്‍

ദീപിക , മനോരമ പത്രങ്ങളില്‍ കണ്ട വാര്‍ത്തയാണ് ഇത് എഴുതാന്‍ പ്രേരണ. ഈ കുറിപ്പില്‍ രാഷ്ട്രീയം ഇല്ല.

(പ്രണാമം ഈ പ്രവര്‍ത്തിക്കു മാത്രം, അല്ലാതെ രാഹുലും പ്രിയങ്കയും രാജ്യഭരണത്തിലോ അതിന്റെ പങ്കാളിത്തത്തിലോ വരുന്നത് എനിക്കിന്നും ഇഷ്ടമില്ല. രാഹുലിനെ നേതാവാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലമാണിത് എന്നറിയാം. മനോരമയില്‍ തന്നെ ഈ വാര്‍ത്തയും കാണാം.)

Tuesday, April 1, 2008

അബു ദാബി കെ.എസ്.സി തെരെഞ്ഞെടുപ്പും എന്റെ കാഴ്ചപ്പാടും..

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു വോട്ട് ചെയ്തു. അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഭരണസമിധി തെരെഞ്ഞെടുപ്പ് ആയിരുന്നു. എന്താ മാമാങ്കം !! ഏഴു മണിക്ക് അവിടെ എത്തി രാത്രി പതിനൊന്നര മണിക്ക് വോട്ട് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ , ഓര്‍ത്തു നോക്കൂ...
ഏതായാലും, കെ.ബി മുരളി നയിക്കുന്ന നിലവിലുണ്ടായിരുന്ന ഭരണസമിധിയുടെ പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതായി അറിയുന്നു.

കെ.എസ്.സി-യില്‍ ആദ്യമായി വോട്ട് ചെയ്ത ഒരു മെംമ്പര്‍ എന്ന നിലയില്‍ ഈ തെരെഞ്ഞെടുപ്പിനെ പറ്റി ഒത്തിരി ഒത്തിരി സംശയങ്ങള്‍ മനസ്സില്‍ തോന്നി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് എനിക്ക് വന്നത് 50-60 SMS, 10-20 ഫോണ്‍ കോളുകള്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും എന്നെ കണ്ടിട്ടില്ലാത്തവര്‍ പോലും എന്നെ അറിയാം എന്ന് പറയുന്നു. വീട്ടുകാര്യവും നാട്ടുകാര്യവും ചോദിക്കുന്നു. ഒരു സാംസ്കാരിക സംഘടനയുടെ ഭരണസമിധിയുടെ വോട്ടിനു ഇത്ര വിലയോ? ഈ വോട്ടെടുപ്പിനു വേണ്ടി രണ്ടു പാനലുകള്‍ക്ക് ചെലവായത് എത്ര ദിര്‍ഹംസ് ആണെന്ന് എനിക്ക് ഒരു രൂപവും കിട്ടുന്നില്ല.

പല കോളുകളില്‍ നിന്ന് എനിക്ക് കിട്ടിയ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ തെരെഞ്ഞെടുപ്പില്‍ സംഘടനയിലെ വിഭാഗീയത പുറത്തു വന്നില്ലേ എന്ന് ഒരു സംശയം. എന്റെ തോന്നലാവാം.

നിലവിലുള്ള ഭരണസമിധി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കാരണമായി എനിക്കു തോന്നിയത്, കെ.എസ്.സി യില്‍ പുതുതായി അംഗങ്ങളെ ചേര്‍ത്തതാണ്. വര്‍ഷങ്ങളായി അംഗത്വം ആഗ്രഹിച്ചിരുന്ന ഞാനുള്‍പ്പെടെയുള്ള പുതിയ അംഗങ്ങള്‍ക്ക് അവരോട് തോന്നിയ നന്ദി വോട്ടില്‍ പ്രതിഫലിച്ചിരിക്കണം.


******* ******* ******* ******* ******* *******

ഇനിയുള്ളത് ഒരു പ്രവാസി എന്ന നിലയില്‍ ഒരു പ്രവാസി സാംസ്കാരിക സംഘടനയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്, ( എല്ലാ പ്രവാസി സംഘടനകള്‍ക്കും ബാധകം)

1. ജനപങ്കാളിത്തം. അംഗങ്ങള്‍ക്ക് പരസ്പരം അറിയാന്‍ മാസത്തില്‍ ഒരു ദിവസം എങ്കിലും ഒരു കൂട്ടായ്മ സംഘടിപ്പിക്കുക. അതില്‍ സ്വന്തം നാട്ടിലും പരിസരങ്ങളിലും ഉള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക.

2. സാമൂഹ്യസേവനം. വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാറില്ല എന്ന് പറയുന്നുണ്ടെങ്കിലും , ഒരു സംഘടന എന്നെ നിലയില്‍ ചെയ്യുന്ന സേവനങ്ങള്‍ അംഗങ്ങള്‍ അറിയുന്നതില്‍ തെറ്റില്ല. കൂടുതല്‍ ആള്‍ക്കാരെ (നാട്ടിലായാലും ഇവിടെ ആയാലും) സഹായിക്കാന്‍ സന്മനസ്സ് കാണിക്കണം. എങ്കിലേ ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഘടനകള്‍ക്ക് എന്തെങ്കിലും ചെയ്തു എന്ന് അവകാശപ്പെടാന്‍ കഴിയൂ. നമ്മുടെ ചുറ്റും അവശത അനുഭവിക്കുന്ന ഒരുപാട് പേര്‍ ഉണ്ടാകും. അവര്‍ക്ക് സഹായം എത്തിക്കാനായില്ലെങ്കില്‍ സംഘടന കൊണ്ട് എന്ത് കാര്യം. ഇവിടെയും രാഷ്ട്രീയം കളിക്കാനോ?

3. സുതാര്യത. പ്രവര്‍ത്തനങ്ങളിലും കണക്കുകളിലും തീര്‍ച്ചയായും സുതാര്യത വേണം. ഇത് മാത്രം ഒരു സംഘടനയിലും നടക്കില്ല എന്നറിയാം. (ഇന്നലെ കണ്ട കണക്കിലും ചിലവിനത്തില്‍ 190,000.00 എന്നൊക്കെ കണ്ടു. കുറ്റം പറയുന്നതല്ല, ഇത്ര കൃത്യമായി എങ്ങനെ വരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.)

4. കലാപ്രവര്‍ത്തനം. കേരളത്തിന്റെ സ്വന്തം കലകളെ വളര്‍ത്തി കൊണ്ടു വരുന്നതിനും പ്രവാസികള്‍ക്കിടയില്‍ അന്യം നിന്നു പോകുന്ന ഇത്തരം കലാരൂപങ്ങള്‍ യുവതലമുറക്കു കൂടി പരിചയപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരോ പ്രവാസിസംഘടനയും ചെയ്യേണ്ടതാണ്. കല എന്നു പറഞ്ഞാല്‍ 'സിനിമാറ്റിക് ഡാന്‍സ്' ആണെന്നു മനസ്സിലാക്കിയിരിക്കുന്ന ഒരു തലമുറയെയാണല്ലോ ഇന്നു നമ്മള്‍ "കൂടുതലും" കാണുന്നത്. ( ചുരുക്കം ചില സംഘടനകള്‍ എങ്കിലും ഇപ്പോള്‍ നാടകം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും പഠന ക്ലാസുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. )

5. വനിതാ പ്രാതിനിത്യം. സംഘടനകളില്‍ നടക്കുന്ന ദൈനംദിന പരിപാടികളില്‍ സ്ത്രീകളുടെ പങ്കുചേരല്‍ ഉറപ്പാക്കണം. ചില പ്രവാസികളുടെ എങ്കിലും ഭാര്യമാര്‍ വീട്ടില്‍ ഇരിക്കുന്നവര്‍ ആണ്. അവര്‍ക്ക് സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സമയമുണ്ടാകുമല്ലോ. (ബോറടി മാറ്റാന്‍ എങ്കിലും. ജാഡ കാണിക്കാന്‍ എന്ന് ഞാന്‍ പറയില്ല.)

6. ബാലജന പ്രാതിനിത്യം. കുട്ടികളില്‍ ആതുര സേവനത്തിനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നത് ഓരോ പ്രവാസിയുടേയും കടമയാണ് എന്നാണ് എന്റെ വിശ്വാസം. കാരണം നാട് വിട്ട് ജീവിക്കുന്ന കുട്ടികളില്‍ പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയാണ് തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുശ്ചം അല്ലെങ്കില്‍ ഒരു അനാദരവ്. അത് ഇല്ലാതാകണമെങ്കില്‍ പൊതു വേദികളില്‍ കുട്ടികള്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഈ സംഘടനകള്‍ ഉണ്ടാക്കണം. പിന്നെ തീര്‍ച്ചയായും അവരില്‍ ഉള്ള ഒരു കലാഹൃദയം പരിപോക്ഷിപ്പിക്കേണ്ടതും വളരെ ആവശ്യം തന്നെയാണ്, അതു പോലെ വ്യക്തിത്വ വികസനവും.

ഇനിയും മനസ്സിലുള്ള കാര്യങ്ങള്‍ പിന്നെ എഴുതാം.. അല്ലെങ്കില്‍ തന്നെ ഇത് കുറെ നീണ്ടു പോയി.

Saturday, March 22, 2008

സ്റ്റാര്‍ സിംഗര്‍ - ഫൈനല്‍ റൗണ്ട് മാര്‍ക്കുകള്‍ .. ദാ ഇങ്ങനെ

എന്റെ ഒരു പഴയ പോസ്റ്റിനു ("ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..??") ഒരു അനുബന്ധം കൂടി.. ഏഷ്യാനെറ്റിന്റെ അണിയറക്കളി മൂലം നജീം ഇപ്രാവശ്യവും ഒന്നാമത്... അല്ലെങ്കില്‍ അനുപല്ലവി പാടിത്തുടങ്ങാന്‍ മറന്ന, എല്ലായിടവും ശ്വാസം കിട്ടാതിരുന്ന നജീമിനു ഇന്നലെ കിട്ടിയത് 84 മാര്‍ക്ക്.

മെയില്‍ വഴി കിട്ടിയ ഫൈനല്‍ റൗണ്ട് മാര്‍ക്കുകള്‍ ദാ ഇങ്ങനെ...



96 മാര്‍ക്ക് കച്ചേരി റൗണ്ടില്‍ വാങ്ങിയ തുഷാറും, "മലയാളം" എന്നു പോലും ശരിക്കുച്ചരിക്കാന്‍ അറിയാത്ത ഹിഷാമും രണ്ടാം സ്ഥാനം പങ്കിടുന്നു. എന്തൊരു വിരോധാഭാസം. നന്നായി പാടുന്ന ദുര്‍ഗക്കും അമൃതക്കും അരുണിനും അവസാന സ്ഥാനങ്ങള്‍ .... M.S. വിശ്വനാഥന്‍ എന്ന അസാമാന്യ വ്യക്തി പുകഴ്തിയ രണ്ടു പേരാണ് ദുര്‍ഗയും, അരുണും എന്നോര്‍ക്കുക.

ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് കുറച്ച് നാള്‍ മുമ്പ് ഇതിലെ അണിയറക്കളികളേക്കുറിച്ച് വന്ന വാര്‍ത്തകള്‍ ഒരു പരിധി വരെ സത്യമാണെന്നല്ലേ? അല്ലെങ്കില്‍ സെമിഫൈനല്‍ റൗണ്ടില്‍ നിന്ന് നജീം മാത്രം ഉയര്‍ന്ന മാര്‍ക്ക് വാങ്ങി (നല്‍കി ? ) ഫൈനലില്ലേക്ക് എത്തില്ലായിരുന്നല്ലോ.

സംഗീതം അറിയാവുന്ന സുഹൃത്തുക്കള്‍ ആരുടെ പാട്ടാണ് കൂടുതല്‍ നിലവാരം ഉള്ളതെന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. വെറുതെ ഒന്നു അറിയാന്‍ മാത്രം.

Saturday, December 22, 2007

ഋഷിരാജ് സിംഗ് .. ഒരു ഉറക്കം കെടുത്തി

ഋഷിരാജ് സിംഗ് ..... ഇഷ്ടന്‍ ആണ് നട്ടെല്ലുള്ള ഒരു ഐ പി എസ് -കാരന്‍ . കക്ഷി കുറെ നാള്‍ ട്രാഫിക്കില്‍ ഇരുന്നു. നേരം വെളുക്കുമ്പോള്‍ ഏതെങ്കിലും ചെക്ക് പോസ്റ്റിലോ വഴിയിലോ ക്ലീനര് ആയി നിന്നു വണ്ടിക്കരുടെ ഉറക്കം കെടുത്തി.

അപ്പോള്‍ അദ്ദേഹത്തെ കെ എസ് ഇ ബി നന്നാക്കാന്‍ വിജിലന്സിലേക്ക് മാറ്റി. അവിടെ അദ്ദേഹം സാക്ഷാല്‍ പദ്മജയെ തന്നെ റെയ്ഡ് ചെയ്തു. രാത്രി ഒക്കെ കെ എസ് ഇ ബി ഓഫീസുകലില് കടന്നു ചെന്നു അവിടുത്തെ ജീവനക്കാരുടെ 'ഉറക്കം' കെടുത്തി.

പിന്നെ കേള്‍ക്കുന്നു അദ്ദേഹം വ്യാജ സി.ഡി റെയ്ഡ് ചെയ്യുന്നു. അവിടെ ഉറക്കം കേട്ടത് ടോമിന്‍ തച്ചങ്കരി സാറിന്റെതായിരുന്നു. അപ്പോഴതാ അദ്ദേഹത്തെ മൂന്നാറിലേക്ക് വിടുന്നു.അവിടെ അദ്ദേഹം മൂലം ഉറക്കം കേട്ടത് കുറച്ചു എലികളുടെത് ആയിരുന്നു.

ഇപ്പോള്‍ ഇതാ അദ്ദേഹം മൂലം പാവം അബ്കാരികള്‍ ഉറക്കമില്ലാതെ നടക്കുന്നു. അല്ല ഇങ്ങേര്‍ക്കു ഇതെന്തിന്റെ അസുഖമാ എന്നാണ് അബ്കാരികള്‍ ചോദിക്കുന്നത്. പാവങ്ങള്‍ ഇത്തിരി കള്ള് കച്ചവടവും അതിലേറെ വ്യജക്കച്ചവടവും ആയി ഒരു കണക്കിന് ഉന്തിയും തള്ളിയും ജീവിച്ചു പോകുന്നതിന്റെ ഇടയില്‍ ആണ് ഈ സാറിന്റെ ഒരു റെയ്ഡ്. എന്നിട്ട് കുറെ കണക്കുകളും. ഒരു ദിവസം മൂന്നു ലക്ഷം ലിറ്ററെ ചെത്തുന്നുള്ളല്ലോ, പിന്നെങ്ങനെയാ നാല്‍പ്പത് ലക്ഷം ലിറ്റര്‍ വില്‍ക്കുന്നത് എന്നൊക്കെ ചോദിച്ചാല്‍ നാലാം ക്ലാസ് വരെ പോലും പഠിച്ചിട്ടില്ലാത്ത പാവം പണക്കാര്‍ എങ്ങനെ ഉത്തരം പറയാനാണ്? അതിന്റെ ഉത്തരം കിട്ടാതെ ആണ് ആ പാവങ്ങള്‍ ഉറക്കമില്ലാതെ നടക്കുന്നത്.

അല്ല , നാട്ടുകാരുടെ എല്ലാം ഉറക്കം കെടുത്തുന്ന ഈ സാര്‍ എപ്പോഴാണാവോ ഉറങ്ങുന്നത് ?

വാല്‍ക്കഷ്ണം
.....................

ഇനി ഈ സാറിനെ എങ്ങോട്ട് മാറ്റും എന്നോര്‍ത്തു തലപ്പത്തിരിക്കുന്നവര്‍ക്ക് ഉറക്കം കിട്ടാതായിരിക്കുന്നു എന്ന് തിരുവനതപുരത്തുകാര്‍ അടക്കം പറയുന്നു. മാറ്റാന്‍ വേറെ വകുപ്പുകള്‍ ഒന്നുമില്ല പോലും... ഇനി എന്ത് ചെയ്യും,,കാത്തിരുന്നു കാണാം ...

Saturday, December 15, 2007

സ്റ്റാര്‍ സിംഗര്‍ .. ഏഷ്യാനെറ്റ് നന്നായി.....

ഇന്നു രാവിലെ എല്ലാവരെയും അറിയിച്ച് ഏഷ്യാനെറ്റ്കാര്‍ എലിമിനേഷന് റൌണ്ട് ചിത്രീകരിക്കുന്നു. നാട്ടുകാരെ ഇത്തിരി ഒക്കെ ബഹുമാനം ഉണ്ടെന്നു മനസ്സിലായി. 6 -7 റൌണ്ടുകളില്‍് അവര്‍ ജനങ്ങളെ പറ്റിച്ചപ്പോള്‍ അത്രയ്ക്ക് പ്രതികരണം അല്ലായിരുന്നോ ഉണ്ടായത്. ഇന്റര്നെറ്റ് വഴിയാണ് ഇത്രയും ജനങ്ങള്‍ ആ പറ്റിപ്പിനെകുറിച്ച് അറിഞ്ഞത്. ഈ സൗകര്യം ഇല്ലായിരുന്നു എങ്കില്‍ ഇത്രയും പെട്ടെന്ന് ഒരു ചാനലുകളും അവരുടെ നാടകങ്ങള്‍ കഥ മാറ്റി അവതരിപ്പിക്കില്ലായിരുന്നു. ഞാനും ഇവിടെ (ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..?? )പ്രതികരിച്ചിരുന്നു എന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നു.

ഇത്തരം ഒരു പ്രതികരണം വന്ന നാളുകളില്‍ തന്നെ അമൃത ടി.വി-കാര്‍ അവരുടെ SMS വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ഏഷ്യാനെറ്റും വഴിക്കു വരുന്നു. ഇനി ആ SMS വോട്ടുകളുടെ ഡീറ്റൈല്‍്സ് കൂടി പറഞ്ഞാല്‍ നല്ലതായിരുന്നു.

Monday, December 3, 2007

പവ്വത്തില്‍ പിതാവിന്റെ തമാശ..

പവ്വത്തില്‍ 'പിതാവ്' ഇന്നലെ പറയുകയുണ്ടായി ''വല്യാടുകളെ ഇനി നിങ്ങള്‍ നിന്റെ കുഞ്ഞാടുകളെ സാത്താന്റെ വചനം പഠിപ്പിക്കാനായി മറ്റെങ്ങും വിടരുത് , അവരെ നമ്മുടെ വിദ്യാലയങ്ങളില്‍ വിട്ടു സാരോപദേശം മാത്രം പഠിപ്പിക്കു " എന്ന് .

എന്താ അച്ചോ ഇങ്ങനെ പറയുന്നത്? ഒരു ഇത്തിരി വിവരമുള്ള വര്‍ത്തമാനം പറയാന്‍ മേലെ? വിവരമില്ലഞ്ഞിട്ടണോ അതോ നടിക്കുന്നതാണോ? മറ്റു സമുദായങ്ങളും അങ്ങനെ തന്നെ തീരുമാനിച്ചാല്‍ കോളേജ് നിറക്കാന്‍ പിള്ളാരെ കിട്ടുമോ നിങ്ങളുടെ സമുദായങ്ങളില്‍ നിന്നു?
ഞാന്‍ പഠിച്ചതും ഒരു മാര്‍ത്തോമ സ്കു‌ളിലും ഓര്‍ത്തഡോക്സ് കോളേജിലും ആണ് . അന്ന് അവിടെ ഉണ്ടായിരുന്നതില്‍ 50%-ലേറെ കുട്ടികള്‍ ഹിന്ദുവോ മുസ്ലിമോ ആയിരുന്നു. പിന്നെന്തിനാ പിതാവേ ഈ വിവേചനം. പിതാവ് വര്‍ഗീയ വിഷം വളര്ന്നു വരുന്ന തലമുറയില്‍ കൂടി കുത്തിവയ്ക്കാന്‍ തീരുമാനിച്ചോ? അല്ലെന്കില്‍ ഇത്ര വിവരമില്ലാത്തതും പ്രകോപനപരവുമായ ഒരു പ്രസ്താവന വേണമായിരുന്നോ?

ഇനി ഇങ്ങനെ പറയണം എന്ന് തോന്നിയാല്‍ തന്നെ സര്‍ക്കാരിനോട് ഒരു കാര്യം കൂടി പറയണമായിരുന്നു. "ദേ പിടിച്ചോ പുല്ലേ, നിന്റെ എയിഡുകള്‍്. സര്‍ക്കാര്‍ എയിടെഡ് എന്നൊന്നും ഇനി പറയല്ലേ. ഞങ്ങള്‍ക്കറിയാം സ്കു‌ലും കോളെജും നടത്താന്‍. ആരുടെയും ഓശാരം ഞങ്ങള്‍ക്ക് വേണ്ട."

അങ്ങനെ പറയാന്‍ വിശുദ്ധ തിരുമേനിക്കു ധൈര്യം ഉണ്ടോ? ഉണ്ടെങ്കില്‍ പറയട്ടെ. പറയില്ല. ഇവരുടെ ഒക്കെ വര്‍ത്തമാനം കേട്ടാല്‍ തോന്നും സമൂഹത്തെ പരിപോഷിപ്പിക്കാന്‍ ആണ് അവര്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന്. ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നോ? ഒന്നു ചിന്തിച്ചു നോക്കൂ.

ഇതൊക്കെ പവ്വത്തില്‍ പിതാവിന്റെ ഒരു തമാശ അല്ലെ. എങ്ങനെ നടക്കാന്‍ ? ഗവണ്മെന്ട് മെഡിക്കല്‍ കോളെജില്‍ പഠിക്കുന്നവര്‍് എന്ത് ചെയ്യും ? നിര്ത്തി പുഷ്പഗിരിയില്‍ ചേരുമോ? ഓ ..അതാവും സ്വപ്നം. എത്ര നല്ല നടക്കാത്ത സ്വപ്നം ! ! !

Sunday, December 2, 2007

ഭക്തി കച്ചവടം


രാജി രാജഗോപലന്റെ ശബരിമലയും സ്ത്രീകളും എന്ന പോസ്റ്റില്‍ ചെങ്ങന്നൂര്‍ അമ്പലത്തിലെ ദേവി ത്രിപ്പുത്ത് ആകുന്നതിനെ പറ്റി വന്ന കമന്റില്‍ നിന്നാണ് ഈ പോസ്റ്റിന്റെ തുടക്കം. ( അവിടെ കമന്റ്റ് ഇടാന്‍ ടൈപ് ചെയ്തതാണ് . പക്ഷെ അപ്രുവല്‍ ആകുന്ന വരെ നോക്കിയിരിക്കാന്‍ ക്ഷമ ഇല്ലാത്തതിനാല്‍ ഇവിടെ ഒരു പോസ്റ്റ് ആക്കുന്നു).

ചില ഭക്തന്മാര്‍ പറയുന്ന പോലെ ദേവി ത്രിപ്പുത്ത് ആകുന്നു എന്ന് തന്നെ വിശ്വസിക്കുക. ത്രിപ്പൂത് ആകുന്ന ദേവിയെ പരിചരിക്കാന്‍ എന്ത് കൊണ്ട് ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഒരു 'തന്ത്രിണിയെ' വക്കുന്നില്ല? പണ്ടൊക്കെ ആ ക്ഷേത്രത്തില്‍ ഇതൊരു ആചാരം മാത്രം ആയിരുന്നു. ഇപ്പോള്‍ അതൊരു ബിസിനെസ്സ് ആയി എന്ന് മാത്രം. തീണ്ടാരി ആയ സ്ത്രീകളെ മാറ്റി താമസിപ്പിക്കുന്ന ആചാരം കേട്ടിട്ടുണ്ട് . അപ്പോള്‍ ആണുങ്ങള്‍ അവരെ പരിചരിക്കാന്‍ നില്‍ക്കുന്നതായി കേട്ടിട്ടില്ല. തിണ്ടാരി ആയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ആണുങ്ങള്‍ പരിശോദിക്കുന്നതും അത് ഇറയത്ത്‌ അതിഥികള്ക്ക് കാണാന്‍ വേണ്ടി പ്രദര്‍്ശിപ്പിക്കുന്നതും പഴയ കാലത്ത് പോലും കേട്ടിട്ടില്ല. അങ്ങനെയുള്ള 'ദുരാചാരങ്ങള്‍' ഇങ്ങനത്തെ 'ഭക്തന്മാര്‍' ഉള്ളിടത്തോളം കാലം മാറ്റാന്‍ പറ്റില്ല. ഇന്നത്തെ യുവ തലമുറയിലും വളര്ന്നു വരുന്നത് ഇത്തരം ഭക്തി തന്നെയാണ്. ആചാരങ്ങള്‍ അത് തെറ്റാണെങ്കിലും മാറ്റാന്‍ അവര്‍ മുമ്പോട്ട്‌ വരുന്നില്ല.

അത് പോലെ ദേവി പ്രതിഷ്ഠ ഉള്ള എത്ര അമ്പലങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവിടെ എല്ലായിടത്തും ഈ പ്രതിഭാസം ഉണ്ടാകേണ്ടതല്ലേ ? ഇതൊക്കെ തന്ത്രി കുടുംബം പണ്ടു മുതലേ നടത്തുന്ന ഒരു നാടകം ആകാമല്ലോ. മറ്റാരും ശ്രീകോവിലില്‍ കടക്കാതിടത്തോളം ഈ വസ്ത്രം എപ്പോള്‍ ധരിപ്പിക്കുന്നു എന്നറിയില്ലല്ലോ. ആവോ എനിക്കറിയില്ല. ( ഈ ആചാരത്തെ പറ്റി കുടുതല്‍ അറിവില്ലത്തതിനാല്‍ അറിവുള്ളവര്‍ക്കായി വിടുന്നു..)

ഇതേ പോലെയുള്ള മാളികപ്പുറത്തമ്മ എന്ത് കൊണ്ടു തൃപ്പൂത് ആകുന്നില്ല? മണ്ഡല കാലം മുഴുവന്‍ സ്ത്രീകല്ക്ക് വ്രുതം എടുക്കനവില്ല എന്ന കാരണത്താല്‍ സ്ത്രീകളെ ശബരിമലയില്‍് നിന്നു മാറി നിര്‍ത്താന്‍ പാടില്ല. വേണമെങ്കില്‍ യാത്ര ദുരിതമോ, തിരക്കോ ഒക്കെ പറഞ്ഞു സ്ത്രീകള്‍ക്ക് സ്വയം ഒഴിഞ്ഞു നില്‍കാമല്ലോ. അതെല്ലാം സഹിച്ച് അയ്യപ്പനെ കാണാന്‍ എത്തുന്നവരെ തടയുന്നത് അധാര്‍മികം തന്നെ ആണ് .

ജാതി രാഷ്ട്രിയവും ഇത്തരം ആചാരങ്ങളെ വളര്‍ത്തി കൊണ്ടു വരുന്നു. എങ്കില്‍ അല്ലെ അവര്‍ക്ക് നിലനില്‍പ്പ് ഉള്ളു. പല അമ്പലങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഖങ്ങള്‍ അവരുടെ ആശയങ്ങല്ക്കനുസരിച്ച് പുതിയ തലമുറയെ വളര്‍ത്താന്‍ നോക്കുന്നു. പലയിടത്തും സപ്താഹം, അഷ്ടമംഗല ദേവപ്രശ്നം, തുടങ്ങിയ 'പേക്കു‌ത്തുകള്‍" നടത്തി യഥാര്‍ത്ഥ ഭക്തന്മാരെ കൂടി വഴി തെറ്റിക്കുന്നു. അവര്‍ സൌമ്യഭവത്തില്‍ ഉള്ള ദേവിയെ പ്രശ്നം വച്ച് 'ഉഗ്രരൂപിണി' ആക്കുന്നു, പുതിയ വഴിപാടുകള്‍ ആരംഭിക്കുന്നു, തീണ്ടാരി വസ്ത്രം വരെ വിറ്റു കാശാക്കുന്നു. അത്ര തന്നെ. അതാണ് ഇന്നത്തെ ഭക്തി കച്ചവടം.

Wednesday, November 21, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ്സ്.,,, ശരിക്കും “എക്സ്പ്രസ്”‘ സര്‍വീസ്.

ഇന്നലെ രാത്രി എന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താ‍വിനെ ഞാന്‍ അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് യാത്രയാക്കി. അപ്പോള്‍ സമയം രാത്രി 12.30. വീട്ടില്‍ വന്ന് ഞാന്‍ ഒരിക്കല്‍ കൂടി ചെക്ക് ചെയ്തു. കുഴപ്പം ഇല്ല്ല, 1.35-നു വിമാനം വരും, 2.39-നു പോകൂം എന്ന് പറഞ്ഞത് കേട്ട് സ്വസ്ഥമായി കിടന്നുറങ്ങി. ..

രാവിലെ ചേച്ചി നാട്ടില്‍ ‍നിന്ന് വിളിച്ചു.

ഓഹ്.... ഇത്ര പെട്ടെന്ന് അങ്ങ് എത്തിയല്ലോ എന്നോര്‍ത്ത് സമാ‍ധാനത്തോടെ സംസാരം ആരംഭിച്ച ഞാന്‍ ചേച്ചിയുടെ ചോദ്യം കേട്ട് ശൂ‍ന്യമായി പോയി...

‘ചേട്ടന്‍ ഇപ്പോഴും അബുദാബിയില്‍ ആണെന്ന് വിളിച്ചു പറഞ്ഞു, , ഒന്ന് അന്വേഷിക്കാമോ?” എന്നാണ് ചോദ്യം.

ഉടന്‍ ഞാന്‍ ചേട്ടനെ വിളിച്ചു... അതെ മൊബൈല്‍ അടിക്കുന്നുണ്ട്. ചേട്ടന്‍ അബുദാബി വിട്ടിട്ടില്ല.

ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞു,

“ ഇന്ന് വൈകുന്നേരം 4.30-നു പോകുമായിരിക്കും എന്ന് എയര്‍ ഇന്‍ഡ്യാക്കാര്‍ പറഞ്ഞത്രേ.... കുട്ടികളും, വയസ്സായവരും എല്ലാം കൂടി അവിടെ ഇരിക്കുന്നു. ഞാനും ഇരിക്കുന്നു”.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെ കാണാം എന്ന പ്രതീക്ഷയോടെ പോയ ചേട്ടന്റെ മനസ്സിലെ വിഷമം ആ വാക്കുകളില്‍ ഉണ്ടായിരുന്നു. (ആകെ 10 ദിവസത്തേക്കാണ് ചേട്ടന്‍ നാട്ടില്‍ പോയിരിക്കുന്നത്. പുതിയ ഒരു ജോലി ശരിയായിട്ട്, വിസ ചേഞ്ച് ചെയ്യാന്‍ കിഷില്‍ പോകാതെ കമ്പനിക്കാരുടെ കാലു പിടിച്ച് കിട്ടിയ “വെക്കേഷന്‍ ” ആണിത്).

ഇന്നലെ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ എങ്കിലും ആ *^$#%*< , >*&*$^# പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഉച്ച കഴിഞ്ഞ് പോയാല്‍ മതിയായിരുന്നു.

പറ്റിപ്പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ ....അടുത്ത പ്രാവശ്യം എങ്കിലും വേറെ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് എടുക്കാന്‍ തോന്നണമേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ഈ പോസ്റ്റ് ഇടുമ്പോള്‍ ചേട്ടന്‍ അവിടെ ഇരുന്നു ഉറങ്ങുകയാവും, അല്ല്ലെങ്കില്‍ ഉറക്കം തൂങ്ങുകയാവും.

“അബുദാബിയില്‍ ഇന്നു ഭയങ്കരമായ മൂടല്‍മഞ്ഞ് ഇല്ല.”

Sunday, October 21, 2007

ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..??

ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത്‌ SMS-ന്റെ കുറവ്‌ മൂലമാണ്‍ എന്നു. പക്ഷേ ,ഈ SMS എന്നതൊരു ശുദ്ധ തട്ടിപ്പാണെന്ന് എനിക്കു തോന്നുന്നു .

ഉദാ: കഴിഞ്ഞ ദിവസം ഒരു എലിമിനേഷന്‍ റൗണ്ട്‌ കണ്ടു. ഇത്‌ കുറ‍ഞ്ഞത്‌ ഒരാഴ്ച എങ്കിലും മുന്‍പേ ഷൂട്ട്‌ ചെയ്തതായിരിക്കും. അതില്‍ 'ഔട്ട്‌' ആയ കുട്ടികളും 'ഇന്‍' ആയ കുട്ടികളും അതിന്റെ തലേ ദിവസം വരെ നിങ്ങളോട്‌ വോട്ട്‌ ചോദിച്ചവര്‍ ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചെയ്ത വോട്ട്‌ എവിടെ പോയി? ആരെങ്കിലും ചിന്തിച്ചോ? ഇനിയെങ്കിലും ആരും SMS ചെയ്ത്‌ വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.

ഇനി അന്തര്‍നാടകത്തിലേക്ക്‌..

ഒരു SMS അയക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പോകുന്നത്‌ 4 മുതല്‍ 6 വരെ രൂപാ വരെ.. അതില്‍ കുറച്ച് ഫോണ്‍ കമ്പനിക്കും ബാക്കി സ്പോണ്‍‍സര്‍ക്കും ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ SMS കിട്ടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരെ നില നിര്‍ത്തികൊണ്ട്‌ (SMS കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക്‌ പരിപാടി നഷ്ടമില്ലാതെ നടത്തി കൊണ്ട്‌ പോകാം.) മറ്റുള്ളവര്‍ക്ക്‌ ഓരോ 'അന്യായങ്ങള്‍' പറഞ്ഞ്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ കുറക്കുന്നു. എന്നിട്ട്‌ സ്വാഭാവികമായ രീതിയില്‍ അവരെ പരിപാടിയില്‍ നിന്ന് പുറത്താക്കുന്നു. അത്‌ പക്ഷേ നിങ്ങള്‍ കണ്ട്‌ കൊണ്ടിരിക്കുന്ന റൗണ്ടില്‍ നിങ്ങള്‍ അയക്കുന്ന SMS മൂലം അല്ല എന്ന് മാത്രം. അതായത്‌ പരിപാടിയുടെ തിരക്കഥ മുന്‍പേ എഴുതപ്പെട്ടതാണെന്നര്‍ത്ഥം.

വിധികര്‍ത്താക്കള്‍ക്ക്‌ ഭാരിച്ച പ്രതിഫലം കിട്ടുന്നതിനാല്‍ അവര്‍ യഥാര്‍ത്ഥ പ്രതിഭയെ പോലും അവഗണിക്കും. പങ്കെടുക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിനുള്ളിലെ നാടകങ്ങള്‍ പുറത്ത്‌ പറയാന്‍ പാടില്ലത്രേ..കാരണം അവര്‍ ഒപ്പ്‌ വച്ചിരിക്കുന്ന നിബന്ധനകളില്‍ ഇതെല്ലാം ഉള്‍പ്പെടും.

ഇനി എന്റെ സംശയങ്ങള്‍?

ശരിക്കും ഇവര്‍ ജനങ്ങളെ വഞ്ചിക്കുന്നു എങ്കില്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലേ?

ഒരു പൊതു താല്‍പര്യ ഹര്‍ജി കൊടുത്താല്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന വോട്ടും അതിന്റെ ഉറവിടവും ഇതിന്റെ സംഘാടകര്‍ക്ക്‌ കോടതിയില്‍ ബോധിപ്പിക്കേണ്ടി വരുമല്ലോ.

അതിന് നാട്ടിലുള്ള ആരെങ്കിലും തയ്യാറാകുമോ?...തയ്യാറായാല്‍ എല്ലാ ചാനലിലും ഇങ്ങനെ നടക്കുന്ന SMS തട്ടിപ്പ് അവര്‍ തനിയെ നിര്‍ത്തും ... അല്ലെങ്കില്‍ പാവപ്പെട്ടവരെ പറ്റിക്കുന്ന ഈ പരിപാടി തുടര്‍ന്നു കൊണ്ടേയിരിക്കും.


ഒ,ടോ... ഇതിന്റെ അവതാരകയെ പറ്റി ഒരു വാക്ക്‌... മലയാളവും ഇംഗ്ലീഷും ശരിയായി പറയാനറിയാത്ത തുണി അലര്‍ജിയുള്ള "രഞ്ജിനി", സ്വരങ്ങള്‍ക്കും അക്ഷരസ്ഫുടതക്കും പ്രാധാന്യമുള്ള ഒരു സംഗീത പരിപാടിയുടെ അവതാരക ആയതില്‍ നിന്ന് തന്നെ ഇതിന്റെ കച്ചവട ലക്ഷ്യം മനസ്സിലാക്കാവുന്നതെയുള്ളു.

(ഇന്നലെ വന്ന ഒരു മെയില്‍ ആണ് ഇങ്ങനെ ഒരു കുറിപ്പിനാധാരം. അതില്‍ പറഞ്ഞിരുന്നതെല്ലാം ശരിയാണോ എന്നറിയില്ല. ശരിയാവാം എന്ന് തോന്നിയത്‌ കൊണ്ടാണ് ഇതെഴുതുന്നത്‌)

Monday, October 8, 2007

എടപ്പാളുകാരേ.... അല്ല മലയാളികളേ.... ലജ്ജാകരം......

ഇന്നലെ കൈരളി റ്റി.വി യില്‍ ആ ദൃശ്യം കണ്ട മനസാക്ഷിയുള്ള ആരും പറഞ്ഞിരിക്കും ഇങ്ങനെ. "
എടപ്പാളുകാരേ.... അല്ല മലയാളികളേ....ലജ്ജിക്കൂ..."

(നാടോടികള്‍ എന്ന പേരില്‍ പോക്കറ്റടിയും, പിടിച്ചുപറിയും നടത്തുന്ന പലരെയും മറന്നിട്ടല്ല ഈ കുറിപ്പ്).
അവള്‍ തമിഴ്‌നാട്ടുകാരിയോ, മോഷ്ടാവോ, കൊലപാതകിയോ ആരുമായിക്കൊള്ളട്ടെ, അവളുടെ വയറ്റില്‍ വളരുന്ന ആ ജീവനെ എങ്കിലും ആ പാപികള്‍ക്ക്‌ ഓര്‍ക്കാമായിരുന്നു. പട്ടാപകല്‍, നടുറോഡില്‍, നൂറുകണക്കിനു ആള്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കെ ഇങ്ങനെ ചെയ്തവര്‍ ആരായാലും അവന്മാരെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചാല്‍ മാത്രം പോരാ...കണ്ണില്‍ ഉപ്പും മുളകും തേച്ച്, നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റണം.


ഈ പാതകം നടത്തിയതിന് ആ സ്ത്രീകളോടും, കരഞ്ഞു കൊണ്ടിരുന്ന ആ കുട്ടിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. പണ്ട്‌ ഫൂലന്‍ദേവിയെ ഇങ്ങനെ വസ്ത്രാക്ഷേപം നടത്തി നടുറോഡില്‍ കൂടി നടത്തുന്നത്‌ സിനിമയില്‍ കണ്ടിട്ടുണ്ട്‌. ബീഹാറില്‍ ഈയിടെ നടന്ന ഒന്നു രണ്ട് സംഭവങ്ങളും ഓര്‍മയില്‍ കാണുമല്ലോ. എതാണ്ട്‌ അതിനു തുല്യമായ കിരാത ശിക്ഷ നടത്തിയ എടപ്പാളുകാരേ.....അല്ല മലയാളികളേ...സ്വയം എങ്കിലും ആ സ്ത്രീയോട്‌ മാപ്പ്‌ ചോദിക്കൂ....

ഇത്രയും സമയം ഈ ക്രൂരകൃത്യം നടുറോഡില്‍ നടന്നിട്ട് ഒരു സാമൂഹ്യപ്രവര്‍ത്തകനോ, റംസാന്‍ വ്രതകാലം ആയിട്ടും ഒരു മതനേതാവോ, ഒരു രാഷ്ട്രീയക്കാരനോ അത് തടയാന്‍ എത്തിയില്ല എന്നത് അത്ഭുതകരം...ഇങ്ങനെ പോയാല്‍ കേരളത്തിലും ‍മോഷ്ടാവിനെ ബൈക്കില്‍ കെട്ടി വലിക്കുകയും, പിടിച്ചു പറിക്കാരുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുന്ന കാലം അതി വിദൂരം അല്ല.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി