ഇന്നത്തെ തീയതി :

Sunday, June 20, 2010

ഇങ്ങനെയും ഫത്വ...

ജനങ്ങള്‍ക്ക് മുഴുവന്‍ (പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് ) ഉപകാരപ്രദമായ  ഒരു ഫത്വ സൗദി സ്ത്രീകള്‍ മുതലാക്കാന്‍ ഒരുങ്ങുന്നു എന്നു വാര്‍ത്ത. Shaikh Abdul Mohsin Bin Nasser Al Obaikan എന്ന പണ്ഠിതന്‍ പുറപ്പെടുവിച്ച ഫത്വ എന്തെന്നു വച്ചാല്‍ "സ്ത്രീകളും അവരുടെ പെണ്‍‌മക്കളുമായി അടുത്തിടപഴകാന്‍ തങ്ങളുടെ ഡ്രൈവര്മാരെ പ്രാപ്തരാക്കാന്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരെ സ്വന്തം മുലയൂട്ടണം" എന്നാണ്. അങ്ങനെ ചെയ്യുക വഴി ഡ്രൈവര്‍മാര്‍ ആ സ്ത്രീകള്‍ക്ക് മകനെ പോലെയാകും പോലും.. ഓരോരോ നിയമങ്ങളേ.. അങ്ങനെയായാല്‍ പിന്നെ പെണ്മക്കള്‍ക്ക് അയാള്‍ ആങ്ങളയായി. അപ്പോള്‍ പിന്നെ അവര്‍ക്ക് അയാളുമായി തുറന്നിടപെടുന്നതിന് ഇസ്ലാം നിയമത്തില്‍ വിലക്കുകളില്ലല്ലൊ...

സൗദിയില്‍ സ്ത്രീകള്‍ക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഡ്രൈവിങ് ലൈസന്‍സ് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് ഡ്രൈവര്‍മാരോടൊപ്പം പുറത്തു പോകാന്‍ വിലക്കുകളും ഉണ്ട്. അപ്പോള്‍ പിന്നെ ഇതല്ലാതെ ഒരു മാര്‍ഗ്ഗവും ആ പണ്ഠിതന്‍ കണ്ടില്ല. ഇങ്ങനെ ചെയ്താലും കുഴപ്പമില്ല, "സ്ത്രീകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന പ്രശ്നമേ ഇല്ല".

സ്ത്രീകളും അടങ്ങിയിരിക്കാന്‍ പോകുന്നില്ല എന്നാണ് അറിഞ്ഞത്. ഇനിയെങ്കിലും ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുല കൊടുത്ത് മക്കളാക്കും എന്നാണവര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതിനായി മുദ്രാവാക്യം തന്നെ ഉണ്ടാക്കിയിരിക്കുന്നു.. "We either be allowed to drive or breastfeed foreigners,". നല്ല മൂവ്‌മെന്റ്...

ഗള്‍ഫ് ന്യൂസില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് ഈയൊരു ഫത്വ തികച്ചും പരിഹാസ്യമാണെന്നാണ്. സൗദി പൗരന്മാരുടെ തന്നെ സംശയം കേട്ടാല്‍ ഇതു തികച്ചും ശരിയാണെന്നാണ് തോന്നുന്നത്. ഒരാളുടെ സംശയം 'ഇങ്ങനെ മുല കൊടുക്കുന്നത് ഭര്‍ത്താവിന്റെ മുമ്പില്‍ വച്ചു വേണോ അതോ ഭര്‍ത്താവില്ലാത്തപ്പോള്‍ വേണോ' എന്നാണ്. ഇനിയൊരാളുടെ പേടി ഭര്‍ത്താവില്ലാത്തപ്പോള്‍ ഇതു ചെയ്യുന്നതിനിടയില്‍ ഭര്‍ത്താവ് കയറി വന്നാല്‍ ആ ഭാര്യയെ ആരു രക്ഷിക്കും എന്നാണ്.

കലികാലം... അല്ലാതെന്തു പറയാന്‍?..

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. ഭാര്യമാരുടെ മുല കുടിച്ചിട്ടുള്ള ഭര്‍ത്താക്കന്മാര്‍ ഈ നിയമ പ്രകാരം ഭാര്യമാര്‍ക്ക് മകനായി മാറുമോ? അങ്ങനെ വന്നാല്‍..................

Friday, June 18, 2010

സി എം എസ് - എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു

ഞാന്‍ പഠിച്ചിട്ടില്ലെങ്കിലും പലപ്രാവശ്യം പോയിട്ടുള്ള, കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ , ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള എനിക്ക് പ്രയെപ്പെട്ട  കോട്ടയം സി എം എസ് കോളെജില്‍ നടന്ന ആക്രമണത്തില്‍ ഞാന്‍ എന്റെ വ്യക്തിപരമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.


ആക്രമണം നടത്തിയത് എസ് എഫ് ഐ-കാര്‍ മാത്രമാണ് എന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസം.. ഇത് സി.പി.എം പാര്‍ട്ടിയില്‍ ആരൊക്കെയോ അറിഞ്ഞ് നടന്ന ആക്രമണം തന്നെയാണെന്ന് പണ്ട് എസ് എഫ് ഐ ആയിരുന്ന ഞാന്‍ വിശ്വസിക്കുന്നു. കാരണം മാധ്യമങ്ങളില്‍ കണ്ട വിധമുള്ള അടിച്ചു തകര്‍ക്കല്‍ എസ് എഫ് ഐ കാര്‍ തനിയെ ചെയ്യുമെന്ന് തോന്നുന്നില്ല.


സഭാ നേതാക്കന്മാര്‍ പറയുന്ന പോലെയുള്ള ന്യൂനപക്ഷത്തിനെതിരെ ഉള്ള ആക്രമണമായൊന്നും ഞാന്‍ കരുതുന്നില്ല. തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്താന്‍ കോട്ടയത്തെ ഇടതു പക്ഷ മുന്നണി മുതിരുമോ എന്ന് അറിയില്ല.


സ്വയം പ്രതിരോധം തീര്‍ക്കുന്നത് നിയമവാഴ്ചക്കെതിരാണെന്ന് ആഭ്യന്തര മന്ത്രി പറയുന്ന കേട്ടു,, സം‌രക്ഷണം നല്‍കേണ്ട പോലീസ് നോക്കി നില്‍ക്കെ ഇങ്ങനെയൊരു ആക്രമണം നടന്നുവെങ്കില്‍ പിന്നെ സ്വയം സം‌രക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ എന്ത് തെറ്റാണ് എന്ന് മനസ്സിലാകുന്നില്ല.
 

എസ്.എഫ്.ഐ ക്കാരേ .. എന്തായാലും ഇക്കാണിച്ചത് മോശമായി പോയി.. ആരു ചെയ്താലും അത് എസ് എഫ് ഐ-യുടെ പേരിലാണ് എന്നോര്‍ക്കുക,,,

Sunday, June 6, 2010

സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയോ ?

കഴിഞ്ഞ ആഴ്ച മനോരമയില്‍ വന്ന ഒരു ലേഖനവും - "എന്നാലും എന്റെ ഇന്‍ഷുറന്‍സ് സുന്ദരീ...". (ലേഖനം എന്നു പറയാമോ അതോ കഥ എന്ന് പറയണോ എന്നറിയില്ല ) അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്‌ ഏജന്റുമാര്‍ ആണ് കേരളത്തിലുള്ളതില്‍ വച്ചേറ്റവും നികൃഷ്ടരെന്നു തോന്നി. ഒരാള്‍ ഒരു കഥ എഴുതിയതായാണ് എനിക്ക്‌ തോന്നിയത്‌. പക്ഷേ ഗള്‍ഫില്‍ ജീവിക്കുന്ന ചിലര്‍ അതിനെഴുതിയ കമന്റ്‌ വായിച്ചപ്പോഴാണ് ജിവിക്കാന്‍ വേണ്ടി തങ്ങളുടെ ജോലി ചെയ്യുന്ന ഏജന്റുമാരെ അടച്ചാക്ഷേപിച്ചിരിക്കുന്നത്‌ കണ്ടത്‌.

അവധിക്കു നാട്ടില്‍ ചെല്ലുന്ന പ്രവാസികള്‍ക്ക്‌ പലപ്പോഴും ഇത്തരം ഏജന്റുമാര്‍ ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നത്‌ നേരു തന്നെ. പക്ഷേ ആവശ്യവും കഴിവുമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടതുള്ളു. തങ്ങള്‍ക്ക്‌ ആവശ്യമില്ലെങ്കില്‍ അല്ലെങ്കില്‍ പ്രീമിയം അടക്കാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ അവരെ നല്ല വാക്ക്‌ പറഞ്ഞ്‌ ഒഴിവാക്കമല്ലോ.

ഇന്‍ഷുറന്‍സ്‌ മേഖല ഇന്ന് ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ മേഖലയായി മാറിയിരിക്കുന്നു എന്നത്‌ വസ്തുതയാണ്. സ്വകാര്യ-വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അധികവും മാര്‍ക്കറ്റ്‌ ബേസ്ഡ്‌ ഇന്‍വെസ്റ്റ്‌മന്റ്‌ പോളിസികള്‍ ആണ് ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌. അത്‌ എപ്പോഴും റിസ്ക്‌ അടങ്ങിയതായിരിക്കും. ഒരു റിസ്കും ഇല്ലാതെ വെറുതെ ഇരട്ടി കാശ്‌ തരാം എന്നാരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുന്നവരെ പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ പിന്നീട്‌ കാശ്‌ പോയി എന്ന് വിലപിച്ചിട്ട്‌ കാര്യമില്ല. അതിന്‍ ഏജന്റുമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നാണ്‍ എനിക്കു തോന്നുന്നത്‌.

പ്രസ്തുത ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പോളിസി എടുത്തവന് കാശ് പോയതില്‍ ഒരു സങ്കടവും തോന്നേണ്ടതില്ല. അതു പോലെ എല്ലാ ഏജന്റുമാരും അയാള്‍ പറയുന്ന തരക്കാരുമല്ല.
 
പലപ്പോഴും ഏജന്റുമാര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു തരുന്നില്ല എന്നത്‌ കാര്യമാണ്. അവര്‍ക്ക്‌ അതിലുള്ള അജ്ഞത ആണ് അതിന്റെ കാര്യം. പലര്‍ക്കും നെറ്റ്‌ വഴി ഈ ഫണ്ട്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പോലും അറിയില്ല. ഐ.സി.ഐ.സി.ഐ പോലെയുള്ള സ്വകാര്യ ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട്‌ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ "സ്വിച്ച്‌" ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു നല്‍കുന്നുണ്ട്‌. കുറച്ചൊരു ശ്രദ്ധ മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ സ്വന്തം കാശ്‌ നഷ്ടമാകാതെ നോക്കാം. ഇതൊന്നും നോക്കാന്‍ കഴിയാതെ കാശ്‌ ഇരട്ടിയാകും എന്നൊക്കെ വിചാരിച്ചിരുന്നാല്‍ മാര്‍ക്കറ്റില്‍ ഇടിവുണ്ടാകുമ്പോള്‍ ചിലപ്പോള്‍ കാശ്‌ പോയെന്നിരിക്കും. പക്ഷേ തിരികെ പഴയപോലെ ആകുകയും ചെയ്യും. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ച കഴിഞ്ഞ വര്‍ഷം പലര്‍ക്കും ഇങ്ങനെ കാശ്‌ പോയിട്ടുണ്ടാകാം. പക്ഷേ അവര്‍ക്കൊക്കെയും തന്നെ ഇപ്പോള്‍ പഴയ നിലയിലേക്ക്‌ എത്തിയിട്ടുണ്ടാകാം. അല്ലെങ്കില്‍ എത്താറായിട്ടുണ്ടാകാം. ആ നഷ്ടം ഏജന്റുമാരുടെ തലയില്‍ കെട്ടി വയ്ക്കുന്നത്‌ ശരിയല്ല. കാരണം ഇങ്ങനെ ഒരു തകര്‍ച്ച ആരും മുന്നില്‍ കണ്ടതല്ലല്ലോ.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒന്നു വച്ചാല്‍ പത്തു കിട്ടുമെന്ന വാക്ക്‌ വിശ്വസിച്ച്‌ എടുത്തു ചാടരുത്‌ എന്ന് കൂടി പറയട്ടെ. എടുക്കുന്ന പോളിസിയെ കുറിച്ചു അത്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്നും സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട്‌ മാത്രം യൂണിറ്റ്‌ ലിങ്ക്ഡ്‌ പോളിസികള്‍ എടുക്കുക.

ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നതിനെ വരെ നിശിതമായി വിമര്‍ശിച്ചവരെ അതിന്റെ കമന്റുകള്‍ക്കിടയില്‍ കണ്ടു. തന്റെ മൂന്നു തലമുറക്കു വരെ സമ്പാദിച്ചു വച്ചിരിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ഇന്‍ഷുറന്‍സ്‌ എങ്കിലും എടുത്തിട്ടില്ലാത്തവര്‍ ബുദ്ധിശൂന്യതയാണ് ചെയ്യുന്നത്‌ എന്ന് തോന്നുന്നു. പെട്ടെന്നുള്ള ഒരു അത്യാഹിതം സകല കണക്കു കൂട്ടലുകളും പിഴപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്‌. ആ സന്ദര്‍ഭത്തില്‍ തന്റെ ഉറ്റവര്‍ക്ക്‌ ഒരു സഹായം ആകും എന്നുറപ്പുണ്ടെങ്കില്‍ ഒരു പോളിസി എടുക്കുന്നതില്‍ എന്താണ് തെറ്റ്‌ എന്ന് മനസ്സിലാകുന്നില്ല.

ഏതായാലും സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയാനെന്ന് എനിക്കു തോന്നുന്നില്ല... കാരണം തീരുമാനമെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ !!!!


::::::::::::::::::  അടിക്കുറിപ്പ്‌  :::::::::::::::::::


ഞാന്‍ ഒരു ഇന്‍ഷൂറന്‍സ്‌ ഏജന്റല്ല. മൂന്നാലു പോളിസികള്‍ കയ്യില്‍ ഉണ്ട്‌. വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചെറിയ ലാഭം ഉണ്ടുതാനും..

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി